തടി കുറയ്ക്കാൻ യുട്യൂബ് നോക്കി ഭക്ഷണം ക്രമീകരണങ്ങൾ ഏർപ്പെടുത്തിയ വിദ്യാര്‍ഥി മരിച്ചു. കുളച്ചലിനു സമീപം പര്‍നട്ടിവിള സ്വദേശി നാഗരാജന്റെ മകന്‍ ശക്തീശ്വര്‍ (17) ആണ് മരിച്ചത്. കഴിഞ്ഞ 3 മാസത്തോളം ഭക്ഷണം ഉപേക്ഷിച്ചു. ജൂസ് മാത്രമാണ് ഇദ്ദേഹം കഴിച്ചിരുന്നത്. ദിവസങ്ങള്‍ക്കു മുന്‍പ് ശക്തീശ്വര്‍ രോഗബാധിതനാവുകയായിരുന്നു.
കഴിഞ്ഞ ദിവസം കടുത്തശ്വാസതടസ്സം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് മാതാപിതാക്കള്‍ കുളച്ചലിലുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു തണുത്ത ജൂസ് പതിവായി കഴിച്ചതിനെത്തുടര്‍ന്ന് ശ്വാസകോശത്തിലുണ്ടായ അണുബാധയാകാം ശ്വാസതടസ്സത്തിനു കാരണമായതെന്നു സംശയിക്കുന്നു.
പ്ലസ്ടു കഴിഞ്ഞു തിരുച്ചിറപ്പള്ളിയിലെ കോളജില്‍ ചേരാനിരിക്കുകയായിരുന്നു. കോളജില്‍ ചേരുന്നതിനു മുന്‍പ് തടി കുറയ്ക്കാനാണ് യുട്യൂബ് നോക്കി ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തിയത്