ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ സെഞ്ചുറിയടിച്ച് റെക്കോര്‍ഡിട്ട് ഇന്ത്യൻ ഓപ്പണറായ യശസ്വി ജയ്സ്വാള്‍. ലീഡ്സ് ടെസ്റ്റില്‍ 159 പന്തില്‍ 101 റണ്‍സെടുത്ത് പുറത്തായ ജയ്സ്വാള്‍ ഇംഗ്ലണ്ടിലെ അരങ്ങേറ്റ ഇന്നിംഗ്സില്‍ തന്നെ സെഞ്ചുറി നേടുന്ന അഞ്ചാമത്തെ ഇന്ത്യൻ ബാറ്ററാണ്. 1952ല്‍ വിജയ് മഞ്ജരേക്കര്‍(133),1982ല്‍ സന്ദീപ് പാട്ടീല്‍(129*), 1996ൽ സാൗരവ് ഗാംഗുലി(131), 2014ല്‍ മുരളി വിജയ്(146) എന്നിവരാണ് ഇംഗ്ലണ്ടിലെ ആദ്യ ഇന്നിംഗ്സില്‍ തന്നെ ജയ്സ്വാളിന് മുമ്പ് സെഞ്ചുറി നേടിയ താരങ്ങള്‍.
95 പന്തിലാണ് ഈ അര്‍ധസെഞ്ചുറി തികച്ചത്. എന്നാല്‍ അര്‍ധസെഞ്ചുറി തികച്ചശേഷം സെഞ്ചുറിയിലേക്കെത്താന്‍ 50 പന്തുകള്‍ കൂടിയെ ജയ്സ്വാളിന് വേണ്ടി വന്നുള്ളു.
93 വര്‍ഷത്തെ ഇന്ത്യയുടെ ടെസ്റ്റ് ചരിത്രത്തില്‍ ഇംഗ്ലണ്ടിലും ഓസ്ട്രേലിയയിലും അരങ്ങേറ്റ ഇന്നിംഗ്സില്‍ തന്നെ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻ ബാറ്ററെന്ന റെക്കോര്‍ഡും ജയ്സ്വാള്‍ ഇതോടെ സ്വന്തമാക്കി. ഇംഗ്ലണ്ടിനെതിരെ ടെസ്റ്റില്‍ യശസ്വി ജയ്‌സ്വാളിന്റെ മൂന്നാം സെഞ്ചുറിയാണിത്. കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ നടന്ന ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലും ഗില്‍ രണ്ട് സെഞ്ചുറി നേടിയിരുന്നു. കഴിഞ്ഞ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ (2023-2025) 1798 റണ്‍സുമായി ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരവും യശസ്വി ജയ്‌സ്വാളായിരുന്നു.
വിനൂ മങ്കാദ്, സുനില്‍ ഗവാസ്കര്‍സ രവി ശാസ്ത്രി, വീരേന്ദര്‍ സെവാഗ്, മുരളി വിജയ്, കെ എല്‍ രാഹുല്‍ എന്നിവരാണ് ജയ്സ്വാളിന് പുറമെ ഇംഗ്ലണ്ടിലും ഓസ്ട്രേലിയയിലും സെഞ്ചുറി നേടിയിട്ടുള്ള ഇന്ത്യൻ ഓപ്പണര്‍മാര്‍.