രാജ്യം വികസനത്തിൽ മുന്നോട്ട് തന്നെയാണെന്നാണ് പുറത്തുവരുന്ന കണക്കുകൾ വ്യക്തമാക്കുന്നത്. ലോകബാങ്കിന്റെ പുതിയ റിപ്പോർട്ടിലാണ് ഇന്ത്യയുടെ പുതിയ തിളങ്ങുന്ന നേട്ടം. രാജ്യത്തെ ദാരിദ്ര്യം അനുഭവിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ കുറവ് രേഖപ്പെടുത്തിയതായാണ് റിപ്പോര്‍ട്ടിൽ പറയുന്നത്. നഗര ഗ്രാമീണ മേഖലകളിൽ ഒരു പോലെ ഇത് പ്രകടമാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 11 വര്‍ഷത്തെ കണക്കുകള്‍ വിശകലനം ചെയ്താണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. 2011-12 മുതല്‍ 2022-23 വരെയുള്ള 11 വര്‍ഷങ്ങളാണ് പഠനവിധേയമാക്കിയത്. അതിദരിദ്രരുടെ എണ്ണം ഗണ്യമായി കുറഞ്ഞുവെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.
2011-12 കാലയളവില്‍ ഇന്ത്യയില്‍ ആകെയുണ്ടായിരുന്ന അതിദരിദ്രരുടെ എണ്ണം 34 ലക്ഷമായിരുന്നു. എന്നാല്‍ 11 വര്‍ഷങ്ങള്‍ക്ക് ശേഷം 2022-23 ല്‍ കണക്ക് പരിശോധിക്കുമ്പോള്‍ ഇത് 7.5 ലക്ഷമായി കുറഞ്ഞിട്ടുണ്ട്. അതായത് 11 വര്‍ഷം കൊണ്ട് 26.5 മുതല്‍ 27 ലക്ഷം വരെയാണ് കുറഞ്ഞിട്ടുള്ളത്. ശതമാന കണക്ക് പരിശോധിച്ചാല്‍ 27.1 ശതമാനമായിരുന്ന ദരിദ്രരുടെ എണ്ണം 5.3 ശതമാനത്തിലേക്ക് താഴ്ന്നു.
ഗ്രാമീണമേഖലകളില്‍ അതിദാരിദ്ര്യത്തിന്റെ തോത് 18.4%-ത്തില്‍ നിന്ന് 2.8% -ത്തിലേക്കും നഗരമേഖലകളില്‍ ഇത് 10.7%-ത്തില്‍ നിന്ന് 1.1%-ത്തിലേക്കും കുറഞ്ഞു. ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ബിഹാര്‍, പശ്ചിമ ബംഗാള്‍, മദ്ധ്യപ്രദേശ് എന്നീ അഞ്ച് സംസ്ഥാനങ്ങളിലാണ് അതിദരിദ്രരുടെ 65 ശതമാനവുമുണ്ടായിരുന്നത്.