കൊടുംവെയിലത്ത് പുറത്തിറങ്ങേണ്ടി വന്നാൽ ശരീരത്തിൽ സണ്‍ സ്‌ക്രീന്‍ പുരട്ടണമെന്ന് വിദഗ്ധർ പറയാറുണ്ട്. മാരകമായ അൾട്രാവയലറ്റ് രശ്മികളിൽ നിന്ന് ചർമ്മത്തെയും ശരീരത്തെയും സംരക്ഷിക്കാനാണ് അത്. എന്നാൽ പലപ്പോഴും പലർക്കും ഇതൊന്നും ചെയ്യാൻ സാധിക്കാറില്ല. ഉപയോഗിക്കുന്നവർ തന്നെ പല സമയങ്ങളിലും തിരക്കുമൂലം മറന്നു പോവുകയും ചെയ്യാറുണ്ട്. അങ്ങനെ മറന്നു പോയ ഒരു യുവതിക്കുണ്ടായ അനുഭവമാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ ചർച്ചയാകുന്നത്.
പുറത്തുപോയപ്പോൾ സണ്‍ സ്‌ക്രീന്‍ പുരട്ടാത്തതിനാല്‍ ചര്‍മ്മം പൊള്ളിയടര്‍ന്നതായും ആശുപത്രിയില്‍ കഴിയേണ്ടി വന്നതായും അവര്‍ പറഞ്ഞു. ഒരാഴ്ചയോളം തനിക്ക് നടക്കാന്‍ കഴിഞ്ഞില്ലെന്നും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളൂവന്‍സര്‍ കൂടിയായ യുവതി പറഞ്ഞു. ടിക് ടോക്കിലൂടെയാണ് ടെയ്‌ലര്‍ ഫെയ്ത്ത് എന്ന യുവതി തന്റെ അനുഭവം വിവരിച്ചത്.
കനത്ത ചൂടില്‍ പുറത്തിറങ്ങുന്നതിന് മുമ്പ് സണ്‍സ്‌ക്രീന്‍ കൊണ്ടുപോകാന്‍ ടെയ്‌ലര്‍ മറന്നുപോയെന്നും അല്‍പം വെയില്‍ കൊള്ളുന്നത് കുഴപ്പമില്ലെന്ന് അവര്‍ കരുതിയതായും ന്യൂയോര്‍ക്ക് പോസ്റ്റിൽ പറയുന്നു. എട്ട് മണിക്കൂറോളം വെയിലത്ത് ചെലവഴിച്ചതിന്‍റെ അന്തരഫലം വളരെ മോശമായിരുന്നു. കാലുകള്‍ക്ക് ഗുരുതരമായി പൊള്ളലേറ്റതിനാല്‍ അടിയന്തര വൈദ്യസഹായം ആവശ്യമായി വന്നു. അപൂര്‍വവും തീവ്രവുമായ ഒരു തരം തേര്‍ഡ്-ഡിഗ്രി സണ്‍ബേണ്‍ ആണ് ടെയ്‌ലറിന് പറ്റിയതെന്ന് പിന്നീട്ഡോ ക്ടര്‍മാര്‍ കണ്ടെത്തി.
”ഇത് സംഭവിക്കുന്നത് വരെ എനിക്ക് സൂര്യതാപം ഏല്‍ക്കില്ലെന്നാണ് ഞാന്‍ കരുതിയത്. കുറച്ച് ദിവസം മുമ്പ് വരെ ഞാന്‍ മരിച്ചുപോകുമെന്ന് കരുതിയിരുന്നു,എന്റെ എല്ലാ രക്തക്കുഴലുകള്‍ക്കും ആന്തരിക അവയവങ്ങള്‍ക്കും ഗുരുതമായി പരിക്കേറ്റു. ‘ അവര്‍ പറഞ്ഞു.