ടെക്സസിലെ 71 വയസ്സുള്ള ഒരു സ്ത്രീയ്ക്ക് പൈപ്പ് വെള്ളം മൂക്കിലൊഴിച്ചതിനെത്തുടർന്ന് തലച്ചോറിൽ അപൂർവ്വ അണുബാധ. ദിവസങ്ങൾ കൊണ്ട് സ്ഥിതി മോശമാവുകയും ഇവർ മരിക്കുകയും ചെയ്തു. തലച്ചോർ കാർന്നുതിന്നുന്ന നെയ്ഗ്ലേരിയ ഫൗലേരി എന്ന അമീബ ജന്യരോഗമാണിതെന്നാണ് വിദഗ്ധരുടെ കണ്ടെത്തൽ.
പൈപ്പ് വെള്ളം മൂക്കിലൊഴിച്ചതിന് നാല് ദിവസത്തിന് ശേഷം, അവർക്ക് പനി, തലവേദന, ആശയക്കുഴപ്പം എന്നിവ അനുഭവപ്പെട്ടു. വളരെ പെട്ടെന്ന് തന്നെ രോഗം ഡോക്ടര്മാർ കണ്ടെത്തിയെങ്കിലും മരുന്നുകളോട് അവരുടെ ശരീരം പ്രതികരിച്ചില്ല ലക്ഷണങ്ങൾ കാണിച്ചു തുടങ്ങി എട്ട് ദിവസത്തിനുള്ളിൽ അവർ മരിച്ചു.
മൂക്കിലൊഴിക്കാൻ ടാപ്പ് വെള്ളം ഉപയോഗിക്കരുത്
എത്ര തന്നെ ശുദ്ധമാണെന്ന് കരുതുന്നുണ്ടെങ്കിലും മൂക്കിലൊഴിക്കുന്നതിനായി ടാപ്പ് വെള്ളം ഉപയോഗിക്കരുതെന്നാണ് വിദഗ്ധർ പറയുന്നത്. ഇതിൽ നിരവധി അണുക്കളുടെ സാന്നിധ്യമുണ്ടാകാം ഈ അമീബ അതിൽ ഒന്നുമാത്രമാണ്. കൂടാതെ മൂക്കിലൊഴിക്കുന്നതെന്തും തലച്ചോറിന് അണുബാധയേൽപ്പിക്കാനുള്ള സാധ്യത വളരെ വലുതാണ്. അതിനാൽ തന്നെ അത്രയും ശ്രദ്ധ ഇക്കാര്യങ്ങളിൽ പുലർത്തേണ്ടത് അനിവാര്യമാണ്.
1960-കളിൽ നെയ്ഗ്ലേരിയ ഫൗളേരി, കണ്ടെത്തിയതിന് ശേഷം ഏക ദേശം 150 പേർക്ക് മാത്രമേ ആ അണുബാധ സ്ഥിരീകരിച്ചിട്ടുള്ളൂ
എന്നാൽ, മിക്കവാറും എല്ലാ തവണയും ഇത് മാരകമാണെന്ന് തെളിഞ്ഞിട്ടുണ്ട്. ചൂടുള്ള തടാകങ്ങളിൽ നീന്തുമ്പോഴാണ് അമീബ സാധാരണയായി ശരീരത്തിൽ പ്രവേശിക്കുന്നത്. എന്നിരുന്നാലും, ഏത് തരത്തിലുള്ള അണുവിമുക്തമാക്കാത്ത വെള്ളത്തിലും ഇവയുടെ സാന്നിധ്യമുണ്ടാകാനുള്ള സാധ്യതയുണ്ട്.
അപൂർവമായ അണുബാധ ഉണ്ടാകാതിരിക്കാൻ മൂക്കിലൊഴിക്കുന്നതിനായി ഡിസ്റ്റിൽഡോ അണുവിമുക്തമാക്കിയതോ ആയ വെള്ളം മാത്രം ഉപയോഗിക്കാൻ വിദഗ്ധർ നിർദ്ദേശിക്കുന്നു.
പൈപ്പ് വെള്ളം മൂക്കിലൊഴിച്ചു; തലച്ചോറിൽ അപൂർവ്വ അണുബാധയുണ്ടായി സ്ത്രീയ്ക്ക് ദാരുണാന്ത്യം, ശ്രദ്ധ വേണം

Subscribe
0 Comments
Oldest