ജൂലൈ ഒന്നുമുതൽ ക്രെഡിറ്റ് കാർഡ് നിരക്കുകളിലും എടിഎം ചാർജ്ജുകളിലും മാറ്റം വരുന്നു. എച്ച്ഡിഎഫ്സി ബാങ്കിന്റെ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഗെയിമിംഗ് ആപ്പുകൾ (ഡ്രീം11, എംപിഎൽ പോലുള്ളവ), വാലറ്റ് ലോഡിംഗ്, യൂട്ടിലിറ്റി ബില്ലുകൾ, വാടക, വിദ്യാഭ്യാസം തുടങ്ങിയവയ്ക്ക് കാർഡ് ഉപയോഗിച്ച് പണമടയ്ക്കുകയാണെങ്കിൽ, ഇനി അധിക ചാർജുകൾ നൽകേണ്ടി വന്നേക്കാം. അനാവശ്യ ചാർജുകൾ ഒഴിവാക്കാനും ചെലവുകൾ മികച്ച രീതിയിൽ നിയന്ത്രിക്കാനും ഈ പുതിയ നിയമങ്ങൾ മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്.
ഗെയിമിംഗ് ഇടപാടുകൾ (ഡ്രീം11, റമ്മി, എംപിഎൽ മുതലായവ) സ്‌കിൽ അധിഷ്ഠിത ഓൺലൈൻ ഗെയിമിംഗിന് (ഡ്രീം11, റമ്മി കൾച്ചർ, ജംഗിൾ ഗെയിംസ്, എംപിഎൽ പോലുള്ളവ) ഇനി റിവാർഡ് പോയിന്റുകൾ ലഭിക്കില്ല. ഒരു മാസം 10,000 രൂപയിൽ കൂടുതൽ ചെലവഴിക്കുകയാണെങ്കിൽ, മൊത്തം തുകയ്ക്ക് 1% ചാർജ് ഈടാക്കും. പരമാവധി ചാർജ് പരിധി: പ്രതിമാസം 4,999.രൂപ
വൈദ്യുതി, മൊബൈൽ, ഡിടിഎച്ച് ഒരു മാസത്തെ ബിൽ 50,000 രൂപ കവിയുകയാണെങ്കിൽ, 1% ചാർജ് ബാധകമാകും. പരമാവധി ചാർജ് പരിധി: പ്രതിമാസം 4,999 രൂപ ഇൻഷുറൻസ് പ്രീമിയം ഒരു യൂട്ടിലിറ്റി ബിൽ അല്ലാത്തതിനാൽ, ഈ ചാർജ് ഇതിന് ബാധകമല്ല.
അതേസമയം, രാജ്യത്തെ പ്രമുഖ ബാങ്കുകളായ ഐസിഐസിഐ ബാങ്ക്, ആക്‌സിസ് ബാങ്ക് , ഫെഡറൽ ബാങ്ക് എന്നിവ എടിഎം ഇടപാടുകൾ, പണം നിക്ഷേപിക്കൽ, പിൻവലിക്കൽ, ഐഎംപിഎസ് ഡിമാൻഡ് ഡ്രാഫ്റ്റ് തുടങ്ങിയ സേവനങ്ങൾക്കുള്ള നിരക്കുകളിൽ മാറ്റങ്ങൾ പ്രഖ്യാപിച്ചു. ഈ മാറ്റങ്ങൾ ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വരും.
കഴിഞ്ഞ മാസം തന്നെ, റിസർവ് ബാങ്ക് മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് പൊതുമേഖലാ ബാങ്കുകൾ എടിഎം നിരക്കുകളിൽ മാറ്റങ്ങൾ വരുത്തിയിരുന്നു. ഇപ്പോൾ ഐസിഐസിഐ ബാങ്കിനെയും ആക്‌സിസ് ബാങ്കിനെയും പോലുള്ള സ്വകാര്യ ബാങ്കുകളും ഈ നിരക്ക് വർദ്ധനവിൽ പങ്കുചേർന്നിരിക്കുകയാണ്.
മെട്രോ നഗരങ്ങളിൽ (മുംബൈ, ന്യൂഡൽഹി, ചെന്നൈ, കൊൽക്കത്ത, ബെംഗളൂരു, ഹൈദരാബാദ്): ഒരു മാസം 3 ഇടപാടുകൾ (സാമ്പത്തികവും സാമ്പേതികേതരവും ഉൾപ്പെടെ) സൗജന്യം. മറ്റ് എല്ലാ സ്ഥലങ്ങളിലും: ഒരു മാസം 5 ഇടപാടുകൾ സൗജന്യം. സൗജന്യ പരിധി കഴിഞ്ഞാൽ: സാമ്പത്തിക ഇടപാടുകൾക്ക് 21 രൂപയും (ജിഎസ്ടി ഒഴികെ) സാമ്പേതികേതര ഇടപാടുകൾക്ക് 8.50 രൂപയും (ജിഎസ്ടി ഒഴികെ) ഈടാക്കും. ഈ നിരക്കുകൾക്ക് 18% ജിഎസ്ടി ബാധകമാണെന്ന് കൂടി ഓർക്കണം.