അഹമ്മദാബാദ് എയർ ഇന്ത്യ വിമാനദുരന്തത്തിൽ മരിച്ചവരിൽ ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയുംമുണ്ട്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ മൃതദേഹത്തിന്റേത് എന്ന തരത്തിൽ ഒരു ചിത്രവും വീഡിയോയും ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നു.
വീഡിയോയിലെ വോയ്‌സ് ഓവറിൽ ഇതിനെ ഒന്നാം രാജവംശത്തിലെ പുരാതന ഈജിപ്തിലെ ഒരു രാജാവായ ഫറവോന്റെ അവശിഷ്ടങ്ങൾ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. കീവേഡുകൾ ഉപയോഗിച്ചുള്ള തിരച്ചിലിൽ ഇത് പുരാവസ്തു, വാർത്താ വെബ്‌സൈറ്റുകളിൽ പ്രദർശിപ്പിച്ചിരിക്കുന്ന അതേ അവശിഷ്ടങ്ങളുടെ ചിത്രങ്ങളിലേക്ക് എത്തിയത് . ഈ റിപ്പോർട്ടുകൾ പ്രകാരം, ഈ അവശിഷ്ടങ്ങൾ അഹ്മോസ് മമ്മി അല്ലെങ്കിൽ അഹ്മോസിന്റെ മമ്മി എന്നറിയപ്പെടുന്നു. ഇത് ഈജിപ്തിലെ ലക്സർ മ്യൂസിയത്തിലാണ് സ്ഥിതി ചെയ്യുന്നത്.
പതിനെട്ടാം, പത്തൊൻപതാം രാജവംശങ്ങളിലെ മറ്റ് നേതാക്കൾക്കൊപ്പം 1881-ൽ ദെയ്ർ എൽ-ബഹ്‌രി കാഷെയിൽ നിന്നാണ് അഹ്‌മോസ് ഒന്നാമന്റെ മമ്മി കണ്ടെത്തിയത്.
ഈജിപ്ഷ്യൻ ടൂർ ഗൈഡ് മഹ്മൂദ് ഹമാം പങ്കിട്ട ഈ മമ്മിയുടെ നിരവധി മുഴുനീള ഫോട്ടോകളും ഇന്റർനെറ്റിലുണ്ട് . അതേസമയം ഈ ചിത്രങ്ങൾ പ്രചരിപ്പിക്കുന്നതിൽ കടുത്ത രോഷമാണ് പല നെറ്റിസൺസിൽ നിന്നുമുണ്ടാകുന്നത് റീച്ചിനും ലൈക്കിനും വേണ്ടി എന്തും ചെയ്യുന്നതിലേക്ക് സോഷ്യൽമീഡിയ ഉപയോക്താക്കൾ അധപതിച്ചുവെന്നും എന്തായാലും ഇത് ഇത്തിരി കടന്ന കയ്യായി പോയെന്നുമാണ് കമന്റുകൾ. കൂടാതെ ശത്രുക്കൾക്ക് പോലും ഈ ഗതി വരരുതെന്നും പലരും പറയുന്നു.