ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നതിനിടെ വെള്ളിയാഴ്ച നടന്ന യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ അംഗങ്ങളെയാകെ ഞെട്ടിച്ചിരിക്കുകയാണ് യുഎസ് പ്രതിനിധിയുടെ വാക്കുകള്‍. പശ്ചിമേഷ്യയിലെ കുഴപ്പങ്ങള്‍ക്കും ഭീകരതയ്ക്കും കഷ്ടപ്പാടിനും ഇസ്രയേലിനെ കുറ്റപ്പെടുത്തിയായിരുന്നു യുഎസ് പ്രതിനിധിയുടെ പരാമർശം.
എന്നാല്‍ തനിക്ക് സംഭവിച്ച നാക്കുപിഴ ഇവർ നിമിഷങ്ങള്‍ക്കകം തന്നെ തിരുത്തുകയും ചെയ്തു. ഇസ്രായേലിനെതിരായ ഇറാന്റെ നടപടികളെ അപലപിച്ചുകൊണ്ട് യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ പ്രസംഗിക്കുന്നതിനിടെയാണ് യുഎസ് പ്രതിനിധി ഡൊറോത്തി ഷിയയ്ക്ക് ഈ അമളി പറ്റിയത്.
‘ഇസ്രയേല്‍ സര്‍ക്കാര്‍ മേഖലയിലുടനീളം അരാജകത്വവും ഭീകരതയും ദുരിതവും പരത്തുന്നു’ ഷിയ ആദ്യം പറഞ്ഞു. പെട്ടെന്ന് തന്നെ പ്രസംഗത്തിന് ഇടവേളയെടുത്ത് അവര്‍ തിരുത്തി. ‘ഇറാന്‍ സര്‍ക്കാര്‍ മേഖലയിലുടനീളം അരാജകത്വവും ഭീകരതയും ദുരിതവും പരത്തുന്നു’ ഇങ്ങനെ പറഞ്ഞുവെച്ചു.
ഹമാസ് ഇസ്രയേലിനെതിരെ നടത്തിയ മാരകമായ ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചതെല്ലാം ഇറാനാണ് , ഹമാസിനെ അതിന് പ്രാപ്തമാക്കിയ പ്രത്യയശാസ്ത്രപരവും ഭൗതികവുമായ ശക്തി ഇറാന്‍ സര്‍ക്കാരായിരുന്നു യുഎസ് പ്രതിനിധി കൂട്ടിച്ചേര്‍ത്തു.
അതേസമയം, സംഘര്‍ഷം അതിരൂക്ഷമാകുമ്പോൾ തന്റെ മരണം ഇറാൻ പരമോന്നത നേതാവ് ആയത്തൊള്ള ഖമനയി മുന്നിൽ കാണുന്നുവെന്ന് ന്യൂയോർക്ക് ടൈംസ്. വധഭീഷണികളെ തുടര്‍ന്ന് ഇദ്ദേഹം നിലവിൽ ബങ്കറില്‍ അഭയം തേടിയിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇസ്രയേല്‍ വ്യോമാക്രമണങ്ങളില്‍ കൊല്ലപ്പെട്ട ഉന്നതസൈനിക ഉദ്യോഗസ്ഥര്‍ക്ക് പകരം പുതിയ നിയമനങ്ങള്‍ക്കുള്ള നടപടികള്‍ ഖമീനി ആരംഭിച്ചതായി ഇറാനിലെ ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.