ആണവ കരാറിൽ ഇറാന്‍ ഒപ്പുവച്ചില്ലെങ്കില്‍ ഇസ്രായേലിന്റെ കൂടുതല്‍ മൃഗീയ ആക്രമണങ്ങളെ നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പ് നൽകി അമേരിക്കൻ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. ഓപ്പറേഷൻ റൈസിംഗ് ലയൺ എന്ന പേരിൽ ടെഹ്‌റാനിലെ ആണവ, സൈനിക കേന്ദ്രങ്ങള്‍ ആക്രമിക്കുകയും, ഹുസൈന്‍ സലാമി അടക്കം ഉന്നത നേതാക്കളെയും, ആറ് ആണവ ശാസ്ത്രജ്ഞരെയും ഇസ്രായേൽ കൊലപ്പെടുത്തിയ സാഹചര്യത്തിലാണ് ട്രംപിന്റെ മുന്നറിയിപ്പ്.
‘ ആണവ കരാറിൽ ഒപ്പിടാന്‍ ഇറാന് പല അവസരങ്ങള്‍ നല്‍കി. അന്ന് ഞാനവരോട് പറഞ്ഞതാണ് : നിങ്ങള്‍ അത് ചെയ്യു’എന്ന് പക്ഷേ അവര്‍ ചെയ്തില്ല അതിന്റെ ഫലമാണിതെല്ലാം. ഇനി ഇപ്പോള്‍ സംഭവിച്ചതിനേക്കാള്‍ മൃഗീയമായ ആക്രമണങ്ങളാണ് കാത്തിരിക്കുന്നത്. അമേരിക്കയുടെ പക്കലാണ് ലോകത്തെ ഏറ്റവും മാരകമായ സൈനിക ഉപകരണങ്ങളുളളത്. ഇപ്പോള്‍ ഇസ്രയേലിനും അത് ധാരാളമായുണ്ട്. മാത്രമല്ല അവര്‍ക്ക് അത് എങ്ങനെ നന്നായി ഉപയോഗിക്കണമെന്നും അറിയാം. എന്നാൽ അന്ന്ചി ല ഇറാനിയന്‍ മൗലികവാദികള്‍ കരാറിനെതിരെ സംസാരിച്ചു. പക്ഷ സംഭവിക്കാനിരിക്കുന്നത് എന്തെന്ന് അവര്‍ക്ക് അറിയാമായിരുന്നില്ല. അവരെല്ലാം മരിച്ചുകഴിഞ്ഞു. അത് ഇനി കൂടുതല്‍ വഷളാകുകയേ ഉള്ളു’- ട്രംപ് പറഞ്ഞു.
‘ ഇറാനിൽ ഒന്നും അവശേഷിക്കാതിരിക്കും മുമ്പ് കരാറില്‍ ഒപ്പിടണം. . വളരെയധികം വൈകും മുമ്പ് കരാറില്‍ ഒപ്പിടൂ’, യുഎസ് പ്രസിഡന്റ് ഇറാനോട് ആവശ്യപ്പെട്ടു.
അതേസമയം, ഇറാനെ ആക്രമിക്കരുത് എന്നാവശ്യപ്പെട്ട അമേരിക്കൻ പ്രസിഡന്റ് ട്രംപുമായി ബെഞ്ചമിൻ നെതന്യാഹു കയർത്തു സംസാരിച്ചുവെന്ന തരത്തിൽ സ്ഥിരീകരിക്കാത്ത റിപ്പോർ്ടുകളും പുറത്തുവരുന്നുണ്ട്.
ഇതിന് പിന്നാലെ ഇറാന്റെ ആണവകേന്ദ്രങ്ങളെ ലക്ഷ്യമാക്കി ഉടന്‍ ഇസ്രയേല്‍ ആക്രമണമുണ്ടായേക്കുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ മിഡില്‍ ഈസ്റ്റിലെ നയതന്ത്ര പ്രതിനിധികളെ യുഎസ് ഭാഗികമായി പിന്‍വലിച്ചിരുന്നു. സുരക്ഷാ ആശങ്കകള്‍ നിലനില്‍ക്കുന്നതിനാല്‍ ഇറാഖിലേതടക്കം ഇറാന്റെ സാമീപ്യമുള്ള എല്ലാ രാജ്യങ്ങളിലേയും എംബസികളില്‍ നിന്ന് യുഎസ് ജീവനക്കാരെ പിന്‍വലിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.