2025 ജൂൺ 5നാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും അദ്ദേഹത്തിന്റെ ശതകോടീശ്വരനായ ഉപദേഷ്ടാവ് എലോൺ മസ്‌കും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ പൊതുവിടങ്ങളിലേക്ക് പൊട്ടിപ്പുറപ്പെട്ടത്, ഇതിന് പിന്നാലെ മയക്കുമരുന്നിൽ കിറുങ്ങിനടക്കുന്ന ആളാണ് മസ്കെന്ന് ട്രംപ് എഴുതിയതായി കാണിക്കുന്ന ഒരു സ്‌ക്രീൻഷോട്ട് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു. നിമിഷങ്ങൾക്കുള്ളിലാണ് അത് വൈറലായത്. എന്നാൽ തിരഞ്ഞുപോയവർക്ക് ട്രംപിന്റെ ഫീഡിൽ അത് എവിടെയും കാണാനായില്ല.
“എലോൺ മസ്‌ക് അഥവാ ‘മീഡിയോക്രെ മസ്‌ക്’ നിരന്തരം കെറ്റാമൈൻ കൂടുതലുള്ള ആളാണ്. അദ്ദേഹെ പാലിക്കാൻ കഴിയാത്ത വാഗ്ദാനങ്ങൾ നൽകുന്നു. വിശ്വസിക്കാൻ കൊള്ളില്ല! അദ്ദേഹം ചൊവ്വയിലേക്ക് പോകാൻ ആഗ്രഹിക്കുന്നു, ആഫ്രിക്കയിലേക്ക് തിരികെ പോയാലോ,” എന്നാണ് പോസ്റ്റിന്റെ ഉള്ളടക്കം.
2024 ലെ പ്രചാരണ യാത്രയിൽ മസ്‌ക് ശക്തമായ അനസ്തെറ്റിക് കെറ്റാമൈൻ ഉപയോഗിച്ചതായും അത് അദ്ദേഹത്തിന് മൂത്രാശയ പ്രശ്‌നങ്ങൾ ഉണ്ടാക്കിയതായും ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തതിരുന്നു എന്നാൽ അത് പിന്നീട് മസ്ക് നിഷേധിക്കുകയും ചെയ്തു.
എന്നാൽ ട്രംപ് ഇത്തരത്തിലുള്ള ഒരു പോസ്റ്റ് മസ്കിനെതിരെ ഇട്ടിട്ടില്ലെന്ന കാര്യമാണ് പുറത്തുവരുന്നത്. ഓൺലൈനിൽ പ്രചരിക്കുന്ന പറയപ്പെടുന്ന സ്ക്രീൻഷോട്ടിനെക്കുറിച്ച് അത് വ്യാജമാണെന്ന് വൈറ്റ് ഹൗസ് അഭിപ്രായപ്പെട്ടിരുന്നു. ജൂൺ 5 ന് വൈകുന്നേരം 6 മണിക്ക്പ്ര സിഡന്റ് ഒന്നും പോസ്റ്റ് ചെയ്തിട്ടില്ല. രണ്ട് മണിക്കൂർ മുമ്പ്, അദ്ദേഹം തന്റെ ബില്ലിനെ പിന്തുണച്ച് എഴുതി: “ഇലോൺ മസ്ക്എ നിക്കെതിരെ തിരിയുന്നതിൽ എനിക്ക് പ്രശ്‌നമില്ല, പക്ഷേ അദ്ദേഹം മാസങ്ങൾക്ക് മുമ്പ് അത് ചെയ്യണമായിരുന്നു” എന്ന് . അതായത് ഇങ്ങനെയൊരു പോസ്റ്റ് മസ്കിനെക്കുറിച്ച് ട്രംപ് എഴുതിയിട്ടില്ല.