ഇന്ത്യയിൽ ഊബർ ടാക്സി ബുക്ക് ചെയ്തപ്പോൾ തനിക്ക് നേരിട്ട ദുരനുഭവം പങ്കുവച്ച് സ്വീഡനിൽ നിന്നുള്ള വിനോദസഞ്ചാരി. പോസ്റ്റ് വൈറലായതോടെ ഊബറും പോസ്റ്റിനോട് പ്രതികരിച്ചിട്ടുണ്ട്. ജോനാസ് എന്ന സ്വീഡിഷ് കണ്ടന്റ് ക്രിയേറ്ററാണ് തനിക്ക് നേരിട്ട അനുഭവം ഇൻസ്റ്റാഗ്രാമിൽ ഷെയർ ചെയ്തിരിക്കുന്നത്.
ഇന്റർസിറ്റി റൈഡാണ് താൻ ബുക്ക് ചെയ്തതെന്നാണ് ജൊനാസ് പറയുന്നത് ആദ്യമൊക്കെ യാത്ര നന്നായി പോയി. എന്നാൽ, പതിവഴിയെത്തിയപ്പോൾ ഡ്രൈവർ വണ്ടി നിർത്തി. ബ്രേക്ക്ഡൗണായി എന്നും അത് നന്നാക്കുന്നതിനായി 5000 രൂപ വേണം എന്നും ആവശ്യപ്പെട്ടു. എന്നാൽ,തുക നൽകാൻ വിസമ്മതിച്ചപ്പോൾ ഡ്രൈവർ തന്നെ പാതിവഴിയിൽ ഇറക്കിവിട്ട് പോയി എന്നാണ് ജോനാസ് പറയുന്നത്.
45 ഡിഗ്രി സെൽഷ്യസ് ചൂടിലാണ് ഡ്രൈവർ തന്നെ ഇറക്കിയിട്ട് പോയത് എന്നും ജോനാസ് പറയുന്നു. പിന്നീട്, ബുക്ക് ചെയ്ത ഊബറുകളെല്ലാം കാൻസലാവുകയും ചെയ്തു. എന്നുമാണ് ജോനാസ് പറയുന്നത്.
യുവാവിന്റെ പോസ്റ്റ് വളരെപ്പെട്ടെന്ന് തന്നെ സോഷ്യൽമീഡിയയിൽ വൈറലായി ഇതിന് പിന്നാലെ നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകളുമായി എത്തിയത്. സമാനമായ അനുഭവങ്ങൾ തങ്ങൾക്കും ഊബർ ഡ്രൈവർമാരുടെ ഭാഗത്തുനിന്ന് ഉണ്ടായതായി പലരും പറഞ്ഞു. പോസ്റ്റ് വൈറലായതിന് പിന്നാലെ ഊബറും പ്രതികരിച്ചു. ഇത്തരം ഒരു സംഭവമുണ്ടായതിൽ ഖേദിക്കുന്നു എന്നും സംഭവത്തിൽ നടപടി ഉണ്ടാകുമെന്നുമാണ് ഊബർ പ്രതികരിച്ചത്.