ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്കിടെയുള്ള കമന്ററിയ്ക്കിടെ വിരാട് കോഹ്‌ലിയെ പരിഹസിച്ച് മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ മികച്ച രീതിയിൽ മുന്നേറുമ്പോഴായിരുന്നു പരിഹാസം. കെ എല്‍ രാഹുലിന്റെ ബാറ്റിംഗ് ശൈലിയുമായി അദ്ദേഹത്തെ താരതമ്യപ്പെടുത്തിയായിരുന്നു പ്രസ്താവന.
ചില മുൻ ബാറ്റർമാർ മോശം ഷോട്ടിന് കളിച്ച് പുറത്താകുന്നത് പതിവായിരുന്നുവെന്നും എന്നാൽ പുതിയ സംഘം കരുതലോടെയാണ് കളിക്കുന്നതെന്നും മഞ്ജരേക്കര്‍ പറയുന്നു. ബോർഡർ ഗാവസ്‌കർ ട്രോഫിയിലും ന്യൂസിലാൻഡിനെതിരായ പരമ്പരയിലും കോഹ്ലി ഓഫ് സ്റ്റംപിന് പുറത്തുള്ള പന്തിന് ബാറ്റ് വെച്ച് പുറത്തായിരുന്നു. സഞ്ജയ് മഞ്ജരേക്കറുടെ പ്രസ്താവനയ്‌ക്കെതിരെ വിമർശനവും ഉയരുന്നുണ്ട്. സോഷ്യൽമീഡിയയിൽ കോലി ഫാൻസ് മജ്ഞരേക്കർക്കെതിരെ തിരിഞ്ഞിരിക്കുകയാണ്.
ഒന്നാം ദിനം അവസാനിക്കുമ്പോൾ 85 ഓവറിൽ 359 റൺസിന് മൂന്ന് എന്ന നിലയിലാണ് ഇന്ത്യ. സന്ദർശകർക്ക് വേണ്ടി യശ്വസി ജയ്‌സ്വാളും ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലും സെഞ്ച്വറി നേടി.144 പന്തുകളിൽ 101 റൺസ് നേടിയ ജയ്‌സ്വാൾ പുറത്തായപ്പോൾ ഗിൽ ഇപ്പോഴും ക്രീസിലുണ്ട്. 175 പന്തിൽ 121 റൺസാണ് ഗിൽ നേടിയത്. ഗില്ലിനൊപ്പം 102 പന്തിൽ 65 റൺസുമായി റിഷഭ് പന്ത് ക്രീസിലുണ്ട്. കെ എൽ രാഹുൽ 42 റൺസ് നേടി പുറത്തായി.