റിപ്പോര്‍ട്ടർ ചാനലിന്റെ മീറ്റ് ദ എഡിറ്റേഴ്സ് പരിപാടിയ്ക്ക് സോഷ്യൽമീഡിയയിൽ ട്രോൾപൂരം. ചാനലിന്റെ പ്രധാന മുഖങ്ങളായ അരുണ്‍കുമാറും സുജയ പാര്‍വ്വതിയും തമ്മിലാണ് ചൂടേറിയ ചർച്ച നടന്നത്. ഭാരതാംബ ചിത്രവും ഗവര്‍ണര്‍ വിവാദവുമായി ബന്ധപ്പെട്ടായിരുന്നു ചര്‍ച്ച. ചാനല്‍ ഉടമ ആന്റോ അഗസ്റ്റിന്, ഡിജിറ്റല്‍ ഹെഡ് ജിമ്മി ജെയിംസ്, സ്മൃതി പരുത്തിക്കാട് എന്നിവരും ഇവർക്കൊപ്പമുണ്ടായിരുന്നു.
ചര്‍ച്ച പുരോഗമിക്കവേയാണ് ജനതാപാര്‍ട്ടി, സിപിഎം ബന്ധം ചര്‍ച്ചകളില്‍ എത്തിയപ്പോഴാണ് ഇരുവരും തമ്മിൽ വാഗ്വാദമുണ്ടായത് . കേരളാ ഗവര്‍ണര്‍ അടിയന്തരാവസ്ഥയെ കുറിച്ചും സിപിഎം സഹകരണത്തെ കുറിച്ചും പറഞ്ഞതോടെയാണ് അരുണ്‍കുമാര്‍ തര്‍ക്കിച്ചത്. ആര്‍എസ്എസുമായി ചേര്‍ന്നാണ് സിപിഎം മത്സരിച്ചതും സഹകരിച്ചതുമെന്നാണ് സുജയ വാദിച്ചത്. എന്നാല്‍ അങ്ങനെയല്ല ചരിത്രമെന്നും ജനസംഘവുമായി ചേര്‍ന്നാണെന്നാണ് അരുണ്‍കുമാറും തര്‍ക്കിച്ചത്.
ഇതോടെ താന്‍ പറയാത്ത കാര്യം തന്നിലേക്ക് ചേര്‍ക്കേണ്ടെന്ന് സുജയ പറഞ്ഞു. എന്നാല്‍, അരുണ്‍ വഴങ്ങാതെ വന്നതോടെ സുജയ പാര്‍വതി ഡെസ്ക്കില്‍ കൈ ആഞ്ഞടിച്ചു കൊണ്ട് സ്റ്റോപ്പിറ്റ് എന്നറലറുകയായിരന്നു. ഇതോടെ അതൊക്കെ നിങ്ങള്‍ കൈയില്‍ വെച്ചാല്‍ മതിയെന്നാണ് അരുണ്‍ കുമാര്‍ പറഞ്ഞത്. ആര്‍എസ്എസ് ശാഖയില്‍ കാ്ണിക്കുന്ന പരിപാടി ഇവിടെ കാണിക്കേണ്ടെന്നാണ് പറഞ്ഞത്. എന്റെ അവസരമാണ് താങ്കള്‍ക്ക് പറയേണ്ടെന്നായി സുജയ പറഞ്ഞത്. തുടര്‍ന്ന് സുജയ തന്റെ വാദം തുടരുകയായിരുന്നു. തർക്കം വേറെ ലെവലിലേക്ക് എത്തിയതോടെ ആന്റോ ഇടപ്പെട്ടു. എന്നാൽ ഇതൊക്കെ റേറ്റിംഗ് കൂട്ടാനുള്ള നാടകമാണെന്നാണ് നെറ്റിസൺസ് പറയുന്നത്. ആളുകളെ പൊട്ടന്മാരാക്കുകയാണ് ഇവരെന്നും ഓസ്കാറിനുള്ള അടിയാണ് നടക്കുന്നതെന്നും കമന്റുകളിൽ പറയുന്നു.