കമൽഹാസന്റെ തഗ് ലൈഫ് എന്ന ചിത്രം, ജൂൺ 5ന് തീയറ്ററുകളിൽ എത്തുകയാണ്. എന്നാൽ, വലിയ വിവാദങ്ങൾക്കിടെയാണ് ഈ റിലീസെന്നതാണ് പ്രത്യേകത. ചിത്രത്തിന്റെ പ്രീ-റിലീസ് പരിപാടിക്കിടയിൽ കന്നഡ ഭാഷയെക്കുറിച്ച് ഉലകനായകൻ നടത്തിയ ഒരു പരാമർശം വലിയ കോളിളക്കമാണ് കർണ്ണാടകയിൽ സൃഷ്ടിച്ചത്.
കമൽ ഹാസന്റെ പ്രസ്താവനയ്ക്കെതിരെ ശക്തമായി പ്രതികരിച്ച കർണാടക ഫിലിം ചേംബർ ഓഫ് കോമേഴ്‌സ്, തഗ് ലൈഫിന്റെ റിലീസിന് വിലക്കേർപ്പെടുത്തിയിരിക്കുകയാണ്. ഇതിനിടെ രാം ഗോപാൽ വർമ്മ അടക്കമുള്ള സിനിമ രംഗത്തുള്ളവർ നടന് പിന്തുണയുമായെത്തിയിരുന്നു എന്നാൽ കമലിന് വേണ്ടി എഴുതിയ പോസ്റ്റ് സംവിധായകൻ അധികം വൈകാതെ നീക്കം ചെയ്തു എന്നതാണ് ഇപ്പോൾ ചർച്ചയാകുന്നത്.
“ഡെമോക്രസിയുടെ പുതിയ പേര് അസഹിഷ്ണുത എന്നാണ്.. വസ്തുതകൾ എത്ര ശരിയാണെങ്കിലും, കമൽ ഹാസൻ മാപ്പ് പറഞ്ഞില്ലെങ്കിൽ കർണാടകയിൽ ‘തഗ് ലൈഫ്’ നിരോധിക്കുമെന്ന ഭീഷണികൾ ഒരു പുതിയ തരം ഹൂളിഗാനിസത്തിന് തുല്യമാണ്,” എന്നാണ് ആർജിവി തന്റെ എക്സ് പേജിൽ കുറിച്ചത്.
എന്നാൽ അധികം വൈകാതെ ആ പോസ്റ്റ് സംവിധായകൻ പിൻവലിക്കുകയായിരുന്നു