നിലമ്പൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജ് തോൽവി ഉറപ്പാക്കിയെന്ന് സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി വി അന്‍വര്‍. സ്വരാജ് ഇതിനോടകം തോറ്റ് തവിടുപൊടിയായി കിടക്കുകയാണ്. പാര്‍ട്ടിക്കുള്ളില്‍ തന്നെ എതിര്‍പ്പുകളുണ്ട്. സ്വരാജ് ഈക്വല്‍ ടു പിണറായി എന്നാണ്. സ്വരാജിനെ പിണറായി വിജയനായാണ് നിലമ്പൂരിലെ സഖാക്കള്‍ കാണുന്നത്. തൊഴിലാളികള്‍ക്കിടയിലും സ്വരാജിനെതിരെ എതിര്‍പ്പ് രൂക്ഷമാണ്. അൻവർ പറഞ്ഞു.
പിണറായി വിജയനും ജനങ്ങളും തമ്മിലാണ് നിലമ്പൂരില്‍ ഏറ്റുമുട്ടലെന്നും അന്‍വര്‍ പറഞ്ഞു. പിണറായി വിജയന്‍ നടത്തുന്നത് ഏകാധിപത്യമാണ്. മുതലാളിവര്‍ഗ, കുടുംബാധിപത്യ പാര്‍ട്ടിയായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മാറി. താന്‍ രാജിവെച്ചിരുന്നില്ലെങ്കില്‍ വന്യ ജീവി പ്രശ്‌നം ആരാണ് ചര്‍ച്ച ചെയ്യുകയെന്നും ഉപതിരഞ്ഞെടുപ്പ് വന്നതോടെ മുഖ്യമന്ത്രിയും മന്ത്രിമാരും എംഎല്‍എമാരും അടക്കം ആളുകളുടെ അടുത്തുപോയി കാല് പിടിക്കുകയാണെന്നും അന്‍വര്‍ പറഞ്ഞു.
സ്വരാജിനെ പിന്തുണച്ച് രംഗത്തുവന്ന സാഹിത്യകാരന്മാര്‍ക്കെതിരെയും അന്‍വര്‍ വിമര്‍ശനം ഉന്നയിച്ചു. സാഹിത്യകാരന്മാര്‍ക്ക് അവരുടെ വീട്ടില്‍തന്നെ വോട്ടില്ലല്ലോ എന്നായിരുന്നു അന്‍വര്‍ ചോദിച്ചത്. വന്യജീവി പ്രശ്‌നം രൂക്ഷമായപ്പോഴും മനുഷ്യത്വവിരുദ്ധ പ്രശ്‌നങ്ങള്‍ നടന്നപ്പോഴും ഈ സാഹിത്യകാരന്മാര്‍ എവിടെയായിരുന്നു? അന്‍വര്‍ ആഞ്ഞടിച്ചു.