ഇന്ന് സ്വകാര്യ ബസ് പണിമുടക്ക് നടത്തുന്ന സാഹചര്യത്തില്‍ കെഎസ്ആര്‍ടിസി അധിക സര്‍വീസുകള്‍ നടത്തും. യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് കൂടുതല്‍ സര്‍വീസുകള്‍ ക്രമീകരിക്കണമെന്ന് നിര്‍ദ്ദേശം നല്‍കി.
ഓപ്പറേഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജി.പി.പ്രദീപ് കുമാര്‍ ആണ് ഇതു സംബന്ധിച്ച് എല്ലാ യൂണിറ്റധികാരികള്‍ക്കും നിര്‍ദേശം നല്‍കിയത്. ഓപ്പറേറ്റിംഗ് വിഭാഗം ജീവനക്കാര്‍ക്ക് അവധി നല്‍കരുതെന്നും ഓഫീസര്‍മാര്‍ യൂണിറ്റുകളിലുണ്ടാകണമെന്നും നിര്‍ദേശിച്ചിരുന്നു.
നിലവില്‍ യൂണിറ്റുകളില്‍ ലഭ്യമാക്കിയിട്ടുള്ള മുഴുവന്‍ ബസുകളും സര്‍വീസിന് യോഗ്യമാക്കണം എന്നാണ് നിർദ്ദേശം.
സ്വകാര്യ ബസുടമകളുമായി ട്രാൻസ്പോർട്ട് കമ്മീഷണർ നടത്തിയ ചർച്ച പരാജയപ്പെട്ടതോടെയാണ് സംയുക്ത സമര സമിതി പണിമുടക്കുമായി മുന്നോട്ട് പോകുന്നത്. വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്ക് കൂട്ടുക, വ്യാജ കൺസെഷൻ കാർഡ് തടയുക,
140 കി.മീ അധികം ഓടുന്ന ബസുകളുടെ പെർമിറ്റ് പുതുക്കി നൽകുക, അനാവശ്യമായി പിഴയീടാക്കുന്നത് തടയുക എന്നിങ്ങനെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരപ്രഖ്യാപനം. ,ഒരാഴ്ചയ്ക്കുള്ളിൽ തുടർചർച്ചകൾ നടത്തി പരിഹാരമുണ്ടായില്ലെങ്കിൽ, 22ആം തീയതി മുതൽ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങാനാണ് തീരുമാനം.ടങ്ങളിലേക്ക് ആവശ്യാനുസരണം സര്‍വീസുകള്‍ നടത്തണം.