വീണ്ടും പാക്സർക്കാരിന് കനത്ത പ്രഹരമായി ജാഫര്‍ എക്സ് പ്രസിന് നേരെ ബോംബാക്രമണം. ശക്തമായ ബോംബ് സ്ഫോടനത്തിന് പിന്നാലെ
ജാഫര്‍ എക്സ് പ്രസ് ട്രെയിന്റെ ആറ് ബോഗികളാണ് പാളം തെറ്റിയത്. സിന്ധ് പ്രവിശ്യയിലെ ജകോബബാദില്‍ വെച്ച് ബുധനാഴ്ചയായിരുന്നു ഈ സംഭവം സംഭവത്തിൽ പലർക്കും പരിക്കേറ്റെങ്കിലും ആളപായങ്ങളൊന്നും തന്നെ റിപ്പോർട്ട് ചെയ്തിട്ടില്ല.
ഇനിയും പ്രശ്നങ്ങളുണ്ടാവാനുള്ള സാധ്യതയുള്ളതിനാൽ ഇത് വഴിയുള്ള തീവണ്ടി ഗതാഗതം തല്‍ക്കാലത്തേക്ക് റദ്ദാക്കിയിരിക്കുകയാണ്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ആരും രംഗത്തുവന്നിട്ടില്ല. തീവ്രവാദികളാണ് ഇതിന് പിന്നിലെന്ന് അഭ്യൂഹം പ്രചരിക്കുന്നുണ്ട്.
പാകിസ്ഥാന്‍ സര്‍ക്കാരുമായി യുദ്ധം പ്രഖ്യാപിച്ചിരിക്കുന്ന ബലൂചിസ്ഥാന്‍ ആര്‍മിയുടെ പ്രദേശമായ ബലൂചിസ്ഥാന്റെ അതിര്‍ത്തിയിലാണ് സിന്ധ് പ്രവിശ്യ സ്ഥിതി ചെയ്തുന്നത്. പാകിസ്ഥാനിലെ പഞ്ചാബില്‍ നിന്നും ക്വെറ്റയിലേക്ക് പോവുകയായിരുന്നു ജാഫര്‍ എക്സ്പ്രസ് തീവണ്ടി. സംഭവത്തിന് പിന്നിൽ ബലൂചിസ്ഥാൻ ആർമിയാണെന്നാണ് പാകിസ്ഥാന്‍ ആരോപിക്കുന്നത്. എന്നാൽ ഇതുവരെ ഇക്കാര്യത്തിൽ ബലൂചിസ്ഥാൻ ഇതുവരെ പ്രതികരിച്ചിട്ടുമില്ല.
ഇക്കഴിഞ്ഞ മാര്‍ച്ച് 11ന് ബലൂചിസ്ഥാന്‍ ആര്‍മി ജാഫര്‍ എക്സ്പ്രസ് തട്ടിക്കൊണ്ടുപോയത് വാർത്തകളിടം നേടിയിരുന്നു. അന്ന് 380 യാത്രക്കാരുമായി ക്വെറ്റയില്‍ നിന്നും പെഷവാറിലേക്ക് പോവുകയായിരുന്ന ജാഫര്‍ എക്സ്പ്രസിനെ ബലുചിസ്ഥാനിലെ ബൊലാനില്‍ വെച്ചാണ് ബലൂചിസ്ഥാന്‍ ആര്‍മി തട്ടിക്കൊണ്ട്പോയത്. സേനയുടെ രക്ഷാപ്രവര്‍ത്തനത്തില്‍ 337 പേരെ രക്ഷപ്പെടുത്തിയെങ്കിലും 33 പേര്‍ കൊല്ലപ്പെട്ടു. അതിന് പിന്നാലെയാണ് ഇപ്പോള്‍ ബോംബ് സ്ഫോടനവും പാളം തെറ്റലും നടന്നിരിക്കുന്നതെന്ന കാര്യം ശ്രദ്ധേയമാണ്.