മേഖലയിലെ സംഘർഷങ്ങൾ രൂക്ഷമാകുന്നതിനിടെ ഇറാനിൽ നിന്ന് നയതന്ത്ര ഉദ്യോഗസ്ഥരുടെ കുടുംബങ്ങളെയും പൗരന്മാരെയും തിരിച്ചുവിളിച്ച് പാകിസ്ഥാൻ.
“അവശ്യമല്ലാത്തവരായി തിരിച്ചറിഞ്ഞ ജീവനക്കാരോട് അവരുടെ കുടുംബങ്ങളോടൊപ്പം പാകിസ്ഥാനിലേക്ക് മടങ്ങാൻ നിർദ്ദേശം നൽകിയിട്ടുണ്ട്,” വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥൻ പറഞ്ഞു, ജീവനക്കാരുടെ സുരക്ഷിതമായ തിരിച്ചുവരവ് സാധ്യമാക്കുന്നതിനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും കൂട്ടിച്ചേർത്തു.
എന്നിരുന്നാലും, ടെഹ്‌റാനിലെ പാകിസ്ഥാൻ എംബസിയും കോൺസുലേറ്റുകളും പ്രവർത്തനക്ഷമമായി തുടരുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞുചൊവ്വാഴ്ച 47 വിദ്യാർത്ഥികൾ ഉൾപ്പെടെ 78 പാകിസ്ഥാനികൾ തഫ്താൻ അതിർത്തി വഴി പാകിസ്ഥാനിലേക്ക് മടങ്ങിയതോടെ, സ്വദേശത്തേക്ക് തിരിച്ചയച്ച പൗരന്മാരുടെ എണ്ണം 1,200 ആയി ഉയർന്നു.
എക്സ്പ്രസ് ന്യൂസിന്റെ റിപ്പോർട്ട് പ്രകാരം, കഴിഞ്ഞ രണ്ട് ദിവസത്തിനിടെ 987 തീർത്ഥാടകരെയും വിദ്യാർത്ഥികളെയും സുരക്ഷിതമായി തിരികെ കൊണ്ടുവന്നിരുന്നു.
അതേസമയം, ഇറാനിൽ ആണവാക്രമണമുണ്ടായാൽ പാകിസ്ഥാൻ ഇസ്രയേലിനെതിരെ ആണവ ആക്രമണം നടത്തുമെന്ന് വെളിപ്പെടുത്തി ഇറാന്റെ ഉന്നത സേനാ ഉദ്യോഗസ്ഥൻ രംഗത്തുവന്നിരുന്നു. ഇറാനും ഇസ്രയേലും തമ്മിൽ സംഘർഷം കനക്കുന്ന സാഹചര്യത്തിൽ , ഇറാനിയൻ ടെലിവിഷനിൽ നൽകിയ അഭിമുഖത്തിനിടെയാണ് ഉന്നത ഉദ്യോഗസ്ഥൻ ജനറൽ മൊഹ്‌സെൻ റെസായിയുടെ പരാമർശം.
എന്നാൽ ഈ പ്രസ്താവന തങ്ങൾക്ക് ദോഷം ചെയ്യുമെന്ന് കണ്ടതോടെ , ഇറാന് തങ്ങള്‍ യാതൊരു ഉറപ്പും നല്‍കിയില്ലെന്ന് പറഞ്ഞ് പാക്കിസ്ഥാന്‍ രംഗത്തെത്തിയിട്ടുണ്ട്.
പാക്കിസ്ഥാനുമായി വലിയ അതിര്‍ത്തി പങ്കിടുന്ന രാജ്യമാണ് ഇറാന്‍. ബലൂചിസ്ഥാന്‍ പ്രവിശ്യയാണ് ഇതില്‍ പ്രധാനം. ഇരുരാജ്യങ്ങള്‍ക്കും ഇടയിലുള്ള വ്യാപാര റൂട്ട് കൂടിയാണിത്. യുദ്ധത്തില്‍ ഇറാന് മേല്‍ക്കൈ നഷ്ടപ്പെട്ടുവെന്ന് തോന്നിച്ച സമയത്ത് പതിയെ പിന്‍വലിയുന്ന സമീപനമാണ് പാക് സര്‍ക്കാരില്‍ നിന്നുണ്ടായത്.