ഇറാനിൽ അധികാര തകർച്ച സംഭവിച്ചാൽ അത് പാകിസ്ഥാനും ഭീഷണിയാകുമെന്ന് പാക് സൈനിക മേധാവി ജനറൽ അസിം മുനീർ. വിഘടനവാദി, ജിഹാദി ഗ്രൂപ്പുകൾ ഇത് മുതലെടുക്കാൻ സാധ്യതയുണ്ടെന്നാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുള്ള കൂടിക്കാഴ്ചയിൽ അസിം മുന്നറിയിപ്പ് നൽകിയത്. ഇറാന്റെ ആണവകേന്ദ്രങ്ങളിൽ ഇസ്രയേൽ വ്യോമാക്രമണം ശക്തമാക്കിയതോടെയാണ് പാകിസ്ഥാൻ ആശങ്ക പ്രകടിപ്പിച്ചത്.
ഇറാനും പാകിസ്ഥാനും പരസ്പരം 900 കിലോമീറ്റർ അതിർത്തിയാണ് പങ്കിടുന്നത്. ഇറാൻ ദുർബലമായാൽ അത് വിഘടനവാദികളെ ശക്തിപ്പെടുത്തുകയും അവരുടെ ആക്രമണങ്ങളും നുഴഞ്ഞുകയറ്റവും രാജ്യത്ത് വർധിപ്പിക്കുകയും ചെയ്യും. മാത്രമല്ല നിലവിലെ യുദ്ധ സാഹചര്യത്തിൽ . ബലൂച്, ജെയ്ഷ് അൽ-അദ്ൽ (ജെഎഎ) തുടങ്ങിയ ഗ്രൂപ്പുകൾ, പ്രതിരോധത്തിന്റെ നിരയിൽ ചേരാൻ ആഹ്വാനം ചെയ്യുകയും ഇറാനിലെ ജനങ്ങളോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും ചെയ്തു.
പഹൽഗാം ആക്രമണത്തിന് പിന്നാലെ ഇന്ത്യ പാകിസ്താനിലെ ഭീകരകേന്ദ്രങ്ങളിൽ ആക്രമണം ശക്തമാക്കിയ അവസരത്തിൽ മറ്റൊരു ഭാഗത്ത് ബലൂച്ചിസ്താനിലെ ബലൂച് ലിബറേഷൻ ആർമി പാക് സെെന്യത്തെ ആക്രമിച്ചിരുന്നു. സ്വതന്ത്ര ബലൂചിസ്താനായി ഇന്ത്യ അടക്കമുള്ള രാജ്യങ്ങളുടെ ഇടപെടൽ ബിഎൽഎ ആവശ്യപ്പെട്ടിട്ടിരുന്നു. അതേസമയം, ഇറാനിലെ
ഇസ്രായേൽ ആക്രമണത്തെ പാകിസ്ഥാൻ അപലപിച്ചു. അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും ഇത് തങ്ങളെ സംബന്ധിച്ച് വളരെ ഗുരുതരമായ ഒരു പ്രശ്നമാണെന്നും പാക് വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവ് ഷഫ്ഖത്ത് അലി ഖാൻ പറഞ്ഞു.