ജി സെവൻ ഉച്ചകോടിയിൽ പങ്കെടുക്കാൻ പോയപ്പോൾ തന്നെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് അമേരിക്കയിലേക്ക് ക്ഷണിച്ചിരുന്നുവെന്നും ആ ക്ഷണം നിരസിക്കുകയായിരുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി.
ജി ഏഴ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ കാനഡ വരെ വന്ന സ്ഥിതിക്ക് അമേരിക്കയിലേക്ക് വന്നുകൂടെയെന്നാണ് ട്രംപ് ചോദിച്ചത്. എന്നാല്‍. താന്‍ വിനയാന്വിതനായി ക്ഷണം നിരസിക്കുകയായിരുന്നുവെന്നും മോദി പറഞ്ഞു. ഫോണ്‍ സംഭാഷണത്തിനിടെയായിരുന്നു ട്രംപിന്റെ ക്ഷണമെന്ന് മോദി വ്യക്തമാക്കി.
പാക് സൈനിക മേധാവി അസിം മുനീറിന് ട്രംപ് വിരുന്നൊരുക്കിയത് ചര്‍ച്ചയായിരുന്നു. ഇതിനിടെയാണ് ട്രംപിന്റെ ക്ഷണം നിരസിച്ചകാര്യം ഒഡീഷയിലെ പൊതുപരിപാടിക്കിടെ മോദി വെളിപ്പെടുത്തിയത്.. കാനഡയില്‍ നിന്ന് മടങ്ങിയെത്തിയശേഷം ജഗന്നാഥന്റെ നാടായ ഒഡീല്‍ സന്ദര്‍ശിക്കുന്നതിനുവേണ്ടിയാണ് താന്‍ ട്രംപിന്റെ ക്ഷണം നിരസിച്ചതെന്നും മോദി പറഞ്ഞു.
അതേസമയം സകല പ്രോട്ടോക്കോള്‍ കീഴ്വഴക്കങ്ങളും കാറ്റില്‍പ്പറത്തിയാണ് പാകിസ്ഥാൻ സൈനിക ജനറൽ അസിം മുനീറിനെ ട്രംപ് ഉച്ചയൂണിനു ക്ഷണിച്ചത്. സാധാരണ രാഷ്ട്രത്തലവന്‍മാര്‍ക്കോ ഭരണത്തലവന്‍മാര്‍ക്കോ മാത്രം ലഭിക്കുന്ന ബഹുമതിയാണ് ഇതെന്നതാണ് ശ്രദ്ധേയം.മറ്റൊരു രാജ്യത്തിന്റെ ഉപപ്രധാനമന്ത്രി സന്ദര്‍ശിക്കുമ്പോള്‍ പോലും പ്രസിഡന്റുമായി നേരിട്ടു കൂടിക്കാഴ്ച്ചയോ ഒരുമിച്ചു ഭക്ഷണമോ പതിവില്ല.