താര സംഘടന അമ്മയുടെ നേതൃത്വത്തിൽ നിന്നിറങ്ങി പോകാൻ മോഹന്‍ ലാല്‍ തീരുമാനിച്ചതിന് പിന്നില്‍ യോഗത്തിൽ ആളുകളില്ലാതിരുന്നത് മൂലമെന്നായിരുന്നു റിപ്പോർട്ടുകൾ. ഉച്ചകഴിഞ്ഞുള്ള യോഗത്തിൽ നിന്ന് പകുതിയിലേറെപ്പേർ പോയെന്നും ഇത് നടനെ ചൊടിപ്പിച്ചെന്നുമായിരുന്നു വാർത്തകൾ. എന്നാൽ ഒരു
യുവ നടന്റെ ഓഡിയോ സംഭാഷണമാണ് മോഹൻലാലിനെ ഈ തീരുമാനത്തിലെത്തിച്ചതെന്നാണ് ഇപ്പോഴുള്ള സൂചന. ലാലിനെ കുറ്റപ്പെടുത്തി യുവ നടന് സംസാരിക്കുന്ന ഓഡിയോയാണ് അമ്മയിലെ ഭാരവാഹിത്തം വേണ്ടെന്ന തീരുമാനത്തിലേക്ക് ലാലിനെ എത്തിച്ചത്. ഈ ഓഡിയോയില്‍ ലാലിന്റെ മകനേയും കുറ്റപ്പെടുത്തുന്നുണ്ട്. ഈ സംഭാഷണം ലാലും കേള്‍ക്കാന്‍ ഇടയായി. ഇവര്‍ക്ക് വേണ്ടി നിലകൊള്ളേണ്ടതില്ലെന്ന നിലപാടില്‍ ലാല്‍ എത്തുകയായിരുന്നു.
അഭിനയിക്കുന്നുണ്ടെങ്കിലും ലാലിന്റെ മകന് പ്രണവ് ഒരു കാര്യത്തിലും ഇടപെടാറില്ല. മകനെതിരായ നടന്റെ വിമര്‍ശനം ലാലിനെ വേദനിപ്പിച്ചു. ഇതുകൊണ്ട് കൂടിയാണ് അമ്മയില്‍ നിന്നൊഴിവാകാനുള്ള ലാലിന്റെ തീരുമാനം.ഇനി മമ്മൂട്ടിയുടെ സമ്മര്‍ദ്ദമുണ്ടായാലും അമ്മയുടെ ഭാരവാഹിയാകില്ലെന്ന് മോഹന്‍ലാല്‍ ഉറപ്പിച്ചു പറഞ്ഞു കഴിഞ്ഞു.
ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് വനിതാ അംഗത്തെ കൊണ്ടുവരാനും ആലോചനയുണ്ട്. മൂന്നുമാസത്തിനകം അടുത്ത തിരഞ്ഞെടുപ്പിലേക്ക് പോകുന്ന സംഘടനയില്‍ പ്രാരംഭചര്ച്ചകള് തുടങ്ങിക്കഴിഞ്ഞു. ഞായറാഴ്ച നടന്ന പൊതുയോഗത്തില്‍ പ്രസിഡന്റായി മോഹന്‍ലാല്‍ തുടരണമെന്നായിരുന്നു അംഗങ്ങളുടെ ആവശ്യം . എന്നാല്‍ അത് തള്ളിക്കളഞ്ഞാണ് മോഹന്‍ലാല്‍ തന്റെ നിലപാട് വ്യക്തമാക്കിയത്.