ജയിലിലെ തടവുകാരന്റെ വയറ്റിൽ നിന്ന് ശസ്ത്രക്രിയ നടത്തി മൊബൈൽ ഫോൺ പുറത്തെടുത്തു. ശിവമോഗ സെൻട്രൽ ജയിലിൽ കഞ്ചാവ് കേസിൽ തടവിൽ കഴിയുന്ന ദൗലത്ത് ഖാന്റെ (30) വയറ്റിൽ നിന്നാണ് മൊബൈൽ ഫോൺ പുറത്തെടുത്തത്. കഞ്ചാവ് കടത്തിയ കേസിൽ പത്ത് വർഷം തടവിന് ശിക്ഷിക്കപ്പെട്ട തടവുകാരനാണ് ദൗലത്ത് ഖാൻ.മേഗന് ആശുപത്രിയിലെ മൂന്ന് ഡോക്ടര്‍മാരുടെ സംഘമാണ് ഫോണ്‍ പുറത്തെടുത്തത്.കീപാഡ് ഫോണാണിത്.
. ജൂണ്‍ 23ന് ഇയാളെ വയറുവേദനയെ തുടര്‍ന്നാണ് ജയില്‍ ഡോക്ടര്‍ പരിശോധിച്ചത്. എന്താണ് കഴിച്ചതെന്ന ഡോക്ടറുടെ ചോദ്യത്തിന് ഇയാള്‍ കല്ല് വിഴുങ്ങിയെന്ന് കള്ളം പറഞ്ഞു. മരുന്ന് നല്‍കിയിട്ടും വയറുവേദന കടുത്തതോടെ ജൂണ്‍ 24ന് ഇയാളെ മേഗന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അള്‍ട്രാസൗണ്ട് സ്കാനിങിന് വിധേയമാക്കിയപ്പോള്‍ ഇയാളുടെ വയറ്റില്‍ എന്തോ വസ്തു ഉള്ളതായി കണ്ടെത്തി.
മരുന്നു കൊടുത്തെങ്കിലും വയറുവേദനയിൽ യാതൊരു കുറവും ഉണ്ടായില്ല. തുടർന്നാണ് ദൗലത്ത് ഖാനെ ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എക്സ്റേയിൽ ഇയാളുടെ വയറ്റിൽ ഒരു വസ്തുവുള്ളതായി കണ്ടെത്തി. തുടർന്ന് ശസ്ത്രക്രിയ നടത്തിയപ്പോഴാണ് വയറ്റിലുളളത് മൊബൈൽ ഫോണാണെന്ന് കണ്ടെത്തിയത്.
ഒരിഞ്ച് വീതിയും മൂന്ന് ഇഞ്ച് നീളവുമുളള മൊബൈൽ ഫോണാണ് പുറത്തെടുത്തത്. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സെൻട്രൽ ജയിൽ സൂപ്രണ്ട് പി. രംഗനാഥ് തുംഗനഗർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.
ജയിൽ പരിശോധനയ്ക്കിടെ പിടിക്കപ്പെടാതിരിക്കാൻ യുവാവ് മൊബൈൽ ഫോൺ വിഴുങ്ങിയതാണെന്ന നിഗമനത്തിലാണ് പൊലീസ്.അതേസമയം, ചില ജയിൽ ജീവനക്കാർ യുവാവിന് സഹായം ചെയ്തിട്ടുണ്ടാകുമെന്ന ആരോപണവും ഉയരുന്നുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിവരികയാണ് പൊലീസ്.