യുഎസ് സൈനികരുടെ ശവശരീരങ്ങൾ അയക്കുമെന്ന ഭീഷണി നടപ്പിലാക്കാൻ ഇറങ്ങിത്തിരിച്ച് ഇറാൻ. ഖത്തറിലെ യുഎസ് സൈനിക താവളത്തിന് നേരെ മിസൈൽ തൊടുത്തു. പശ്ചിമേഷ്യയിലെ തന്നെ ഏറ്റവും വലിയ മിലിറ്ററി സ്റ്റേഷനാണ് ഇത്. 10000 സൈനികർ ഇവിടെയുണ്ട്. ഓപ്പറേഷൻ ബഷർ അൽഫത്ത എന്ന് പേരിട്ട ഇത് ഇറാൻ യുഎസിനെ ലക്ഷ്യമിട്ടാണ് നടത്തുന്നത്. ബഹറൈനിലേക്കും ഇറാൻ ആക്രമണം നടത്തുന്നുണ്ട്. അതേസമയം പുറത്തിറങ്ങരുതെന്ന് ഖത്തറിലുള്ള ഇന്ത്യാക്കാരോട് എംബസി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അതേസമയം, ഇറാന്റെ ആക്രമണങ്ങളെ ചെറുത്ത ഖത്തർ സംഭവത്തിൽ അപലപിക്കുകയും ചെയ്തു, ഇറാന്റെ നടപടികൾക്ക് തിരിച്ചടി നൽകാൻ യുഎസ് യുദ്ധവിമാനങ്ങൾ പറന്നുയർന്നിട്ടുണ്ടെന്നാണ് റിപ്പോർട്ട്.