എഐ എല്ലാമേഖലകളിലും എത്തിയിരിക്കുകയാണ്. ഇപ്പോഴിതാ എഐ കാമുകിയും ടെക്ക് ലോകത്ത് വലിയ ചര്‍ച്ചയാവുകയാണ്. ലണ്ടന്‍ കമ്പനിയായ ‘മെറ്റ ലൂപ്പ്’ അവതരിപ്പിച്ച ‘മിയോ’ എന്ന് പേരുള്ള ചാറ്റ്ബോട്ടാണിത്. എന്നാല്‍ മിയോ കൗതുകത്തിനൊപ്പം ആശങ്കയും സൃഷ്ടിക്കുന്നു. ബ്രിട്ടീഷ് മാധ്യമമായ ദി ഇന്‍ഡിപെന്‍ഡന്‍റാണ് മിയോയെ കുറിച്ചുള്ള വാര്‍ത്ത ലോകത്തിന് പരിചയപ്പെടുത്തിയത്.
ആളുകളുടെ വൈകാരികതയ്ക്കും താത്പര്യത്തിനുമനുസരിച്ച് മിയോ പെരുമാറുമെന്ന് കമ്പനി സ്ഥാപകന്‍ ഹവോ ജിയാങ് അവകാശപ്പെടുന്നു. ഉപയോക്താവിന്‍റെ രീതിക്കനുസരിച്ച് പ്രോഗ്രാം ചെയ്താൽ, മിയോക്ക് അതനുസരിച്ച് പ്രവർത്തിക്കാൻ കഴിയുമെന്നാണ് വാദം. ‘എഐ ഉപയോഗിച്ച് വിശ്വസ്തത നിയന്ത്രിക്കാം, മിയോ ചതിക്കില്ല,
എന്നാൽ ഉപഭോക്താവിന്‍റെ മാനസിക അവസ്ഥയെ ബാധിച്ചേക്കാമെന്ന് മനശാസ്ത്ര വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. അതുകൊണ്ടുതന്നെ മിയോയുടെ ഹൈപ്പർ-റിയലിസ്റ്റിക് സ്വഭാവങ്ങളെക്കുറിച്ച് ആശങ്കകൾ വർധിച്ചുകൊണ്ടിരിക്കുകയാണ്. എഐ ഇത്തരത്തില്‍ പെരുമാറാന്‍ തുടങ്ങിയാല്‍ പുരുഷന്‍മാര്‍ യഥാര്‍ഥ പങ്കാളികളില്‍ നിന്നും അകലാൻ കാരണമായേക്കാം എന്ന ആശങ്കകള്‍ സജീവം.