ഇറാനിലെ ആണവ കേന്ദ്രങ്ങളിലേക്ക് അമേരിക്ക നടത്തിയ ആക്രമണങ്ങള്‍ക്ക് മറുപടിയായി ഖത്തറിലെ അമേരിക്കന്‍ സൈനിക താവളത്തിന് നേരെ ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയത് ലോകത്തെ തന്നെ ഞെട്ടിച്ചിരുന്നു. സംഭവത്തിൽ നടക്കം രേഖപ്പെടുത്തിക്കൊണ്ട് ഖത്തറും രംഗത്തുവന്നിരുന്നു. ഇപ്പോഴിതാ സോഷ്യൽമീഡിയയിൽ ഒരു വീഡിയോ വ്യാപകമായി പ്രചരിക്കുകയാണ്. മിസൈല്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഖത്തറില്‍ നിന്ന് സൗദിയിലേക്ക് ആളുകള്‍ പലായനം ചെയ്യുന്നുവെന്നാണ് വീഡിയോയ്ക്കൊപ്പമുള്ള കുറിപ്പ്.
പോകാന്‍ കാത്തു നില്‍ക്കുന്ന വാഹനങ്ങളുടെ വലിയ നിരയാണ് ദൃശ്യത്തിലുള്ളത്.
“ഖത്തറില്‍ നിന്ന് സൗദിയിലേക്ക് കൂട്ട പലായനം തുടങ്ങി” എന്ന കുറിപ്പോടെ പ്രചരിക്കുന്ന വീഡിയോയിലുള്ളത് ഖത്തറില്‍ നിന്ന് സൗദിയിലേക്ക് പലായനം ചെയ്യുന്നവരല്ലെന്ന് കണ്ടെത്തി. 2022ല്‍ ഫിഫ വേള്‍ഡ് കപ്പ് സമയത്ത് ഖത്തറില്‍ പ്രവേശിക്കാനായി കാത്തു നില്‍ക്കുന്നവരാണ് വീഡിയോയിലുള്ളത്.
വൈറല്‍ വീഡിയോയുടെ കീഫ്രെയ്മുകള്‍ റിവേഴ്‌സ് ഇമേജ് സെര്‍ച്ചിന്റെ സഹായത്തോടെ പരിശോധിച്ചപ്പോള്‍ സമാനമായ വീഡിയോ ഉള്‍പ്പെടുന്ന ഒരു എക്‌സ് പോസ്റ്റ് ലഭ്യമായി. 2025 ജൂണ്‍ 24ന് പങ്കുവച്ചിട്ടുള്ള പോസ്റ്റില്‍ അറബിയിലാണ് വിവരണം നല്‍കിയിട്ടുള്ളത്. ഖത്തറില്‍ നിന്ന് ആളുകള്‍ പലായനം ചെയ്യുന്നതായി പ്രചരിക്കുന്ന വീഡിയോ രണ്ട് വര്‍ഷം മുന്‍പുള്ളതാണെന്ന് ഇതിലെ വിവരണത്തില്‍ പറയുന്നു.
“ഗള്‍ഫ് പൗരന്മാര്‍ക്കും ഗള്‍ഫ് രാജ്യങ്ങളിലെ താമസക്കാര്‍ക്കും പെര്‍മിറ്റ് ഇല്ലാതെ ഖത്തറില്‍ പ്രവേശിക്കാന്‍ അനുവദിച്ചതിന് ശേഷമുള്ള സല്‍വ തുറമുഖം” എന്നാണ് വീഡിയോയില്‍ കാണുന്നത്.