പ്രകൃതിയിലെ ഏറ്റവും വിനാശകാരിയായ പ്രകൃതിശക്തികളിലൊന്നാണ് മിന്നൽ. മിന്നലേൽക്കുമോ എന്ന് ഭയപ്പെടാത്തവരില്ല എന്നാൽ . വാസ്തവത്തിൽ, 80 വർഷത്തെ ആയുസ്സിൽ ഇടിമിന്നൽ ഏൽക്കാനുള്ള സാധ്യത 10,000-ത്തിൽ 1 മാത്രമാണെന്നാണ് വിദഗ്ധർ പറയുന്നത്. എന്നാൽ ഇതിന് വിപരീതമായി തുടർച്ചയായി മിന്നലേറ്റ ഒരാളുണ്ട്. അമേരിക്കയിലെ വിർജീനിയയിൽ നിന്നുള്ള
യു.എസ്. പാർക്ക് റേഞ്ചറായ റോയ് സി. സള്ളിവനാണ് അത് , 35 വർഷത്തിനിടെ ഏഴ് വ്യത്യസ്ത മിന്നലാക്രമണങ്ങളെ അതിജീവിച്ച്, ഇതുവരെ ഉണ്ടായതിൽ വച്ച് ഏറ്റവും വിചിത്രവും ഞെട്ടിക്കുന്നതുമായ ലോക റെക്കോർഡുകളിൽ ഒന്നിന്റെ ഉടമയായിരിക്കുകയാണ് സള്ളിവൻ. മിന്നലിന്റെ സ്വഭാവത്തെക്കുറിച്ച് ശാസ്ത്രജ്ഞർ ഇപ്പോഴും പഠിക്കുന്നുണ്ടെങ്കിലും, സള്ളിവൻ എങ്ങനെ അല്ലെങ്കിൽ എന്തുകൊണ്ട് ഇത്രയധികം തവണ ഇടിമിന്നലേറ്റു എന്ന് ആർക്കും വിശദീകരിക്കാൻ കഴിയില്ല.

തുടർച്ചയായി നേരിട്ട മിന്നലേൽക്കലുകൾ സള്ളിവനെ “സ്പാർക്ക് റേഞ്ചർ” എന്ന് വിളിപ്പേര് നൽകി, സംഭവങ്ങളുടെ തുടക്കമിങ്ങനെയാണ് 1942 ഏപ്രിലിൽ വിർജീനിയയിലെ ഷെനാൻഡോ നാഷണൽ പാർക്കിൽ ജോലി ചെയ്യുന്നതിനിടയിൽ, അദ്ദേഹത്തിന്റെ വലതു കാലിൽ ഒരു ഇടിമിന്നൽ ഏറ്റു! അന്ന്അ ദ്ദേഹത്തിന് പൊള്ളലേറ്റു, കാൽവിരലിലെ പെരുവിരൽ നഖം നഷ്ടപ്പെട്ടു. റോയിക്ക് അത് ഒരു തുടക്കം മാത്രമായിരുന്നു.
1969 ജൂലൈയിൽ, ഒരു ട്രക്ക് ഓടിക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ രണ്ടാമത്തെ അടിയേറ്റത്.കൈത്തണ്ടയ.ിൽ പൊള്ളലേറ്റു. ഒരു വർഷത്തിനുശേഷം, 1970 ജൂലൈയിൽ, പൂന്തോട്ടപരിപാലനത്തിനിടെ അദ്ദേഹത്തിന് വീണ്ടും ഒരു ഇടിമിന്നലേറ്റു, ഇത്തവണ അദ്ദേഹത്തിന്റെ ഇടതു തോളിൽ മുറിവേറ്റു.
പിന്നീട്, 1972 ഏപ്രിലിൽ, ജോലിസ്ഥലത്ത് ഒരു ഗാർഡ്ഹൗസിൽ ആയിരിക്കുമ്പോൾ, ഇടിമിന്നലേറ്റ് അദ്ദേഹത്തിന്റെ മുടിക്ക് തീപിടിച്ചു.
, 1973 ഓഗസ്റ്റിൽ അദ്ദേഹം കാറിലിരിക്കുമ്പോൾ ഇതേ കാര്യം വീണ്ടും സംഭവിച്ചു. മിന്നലിൽ അദ്ദേഹത്തിന്റെ കാലുകൾ പൊള്ളുകയും
1976 ജൂണിൽ റോയ് നടക്കുമ്പോൾ ആറാമത്തെ മിന്നലേൽക്കുന്നത്. അത് അദ്ദേഹത്തിന്റെ കണങ്കാലിന് പരിക്കേൽപ്പിക്കുകയും മുടി കരിക്കുകയും ചെയ്തു. ഒടുവിൽ, 1977 ജൂണിൽ, ഒരു ബോട്ടിൽ മീൻ പിടിക്കുന്നതിനിടെ ഇടിമിന്നലേറ്റ് റോയിയുടെ നെഞ്ചും വയറും പൊള്ളലേറ്റു.
എന്നാൽ അദ്ദേഹത്തിന്റെ അന്ത്യം ഇടിമിന്നലേറ്റ് ആയിരുന്നില്ല. 1983-ൽ 71-ാം വയസ്സിൽ അദ്ദേഹം സ്വാഭാവിക മരണമടഞ്ഞു,