ഭാര്യാഭർത്താക്കന്മാർ പരസ്പരം വഴക്കുകൂടി ഒരാൾ വീട്ടിൽ നിന്നിറങ്ങിപ്പോയാൽ എങ്ങനെയുണ്ടാവും. എന്നാൽ അത് മറ്റൊരാളുടെ സ്വസ്ഥത നശിപ്പിച്ചാലോ. ഇപ്പോഴിതാ അത്തരത്തിലൊരു സംഭവമാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്.
ഫ്ലോറിഡ പോൾക്ക് കണ്‍ട്രി ഷെരീഫ് ഓഫീസിലേക്ക് ഡാവന്‍പോര്‍ട്ടില്‍ നിന്നും ഒരു ഫോണ്‍ കോള്‍ വന്നതോടെയാണ് സംഭവങ്ങളുടെ ആരംഭം.തന്റെ അയൽപ്പക്കത്തെ അടച്ചിട്ട വീട്ടില്‍ നിന്നും അസ്വാഭാവികമായ ശബ്ദം കേൾക്കുന്നുവെന്നായിരുന്നു പരാതി. വിളിച്ചയാൾ ഇതൊരു പ്രേതമാണെന്നാണ് കരുതിയത്.പൊലീസ് അന്വേഷിച്ചെത്തിയപ്പോൾ അവിടെ 44 -കാരനായ ജോയെ കണ്ടെത്തി.
കുളി കഴിഞ്ഞ് രാത്രി ഭക്ഷണം ഉണ്ടാക്കാനുള്ള തിരക്കിലായിരുന്നു ഈ സമയം ജോ. കൂടിയ ചൂടോ, കൂടിയ തണുപ്പോ ഇല്ലാത ഇളം ചൂട് വെള്ളത്തിലായിരുന്നു ജോയുടെ കുളി എന്ന് പിന്നീട് പോലീസ് വിവരിച്ചു.
ആരുടേതാണ് ആ വീടെന്ന് അയാൾക്ക് അറിയില്ലെന്നാണ് പറഞ്ഞത്. വീട്ടില്‍ ഭാര്യയുമായി വഴക്കാണ്. അതുകാരണം വീട്ടില്‍ പോകാന്‍ പറ്റില്ല. അങ്ങനെ കുറച്ച് ദിവസം മാറി താമസിക്കാന്‍ വേണ്ടി അയാൾ ആൾ താമസമില്ലാത്ത ഒരു വീട് കണ്ടെത്തുകയായിരുന്നുവെന്നും അത് , കുത്തി തുറക്കുകയായിരുന്നെന്നും പോലീസ് അറിയിച്ചതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
ജോയുടെ പ്രവര്‍ത്തി ശിക്ഷാര്‍ഹമാണെന്നും അതിനാല്‍ അയാളെ ഭവനഭേദനം, മോഷണ ശ്രമം തുടങ്ങിയ കുറ്റങ്ങൾ ചുമത്തി അറസ്റ്റ് ചെയ്തെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു. ‘ഗോൾഡിലോക്ക്സ് ആൻഡ് ദി ത്രീ ബെയർസ്’ എന്നായിരുന്നു ജോയുടെ കേസിനെ കുറിച്ച് പോലീസ് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചത്.