തനിക്ക് വേട്ടയാടാൻ ആവശ്യത്തിന് ഫെസന്‍റുകൾ ഇല്ലാത്തതിൽ ദേഷ്യത്തിലായ ബ്രീട്ടീഷ് രാജാവ് ചാൾസ് (76) ഗെയിംകീപ്പറെ പുറത്താക്കിയതായി റിപ്പോർട്ട്. ബ്രീട്ടീഷ് രാജകുടുംബത്തിന്‍റെ കീഴിലുള്ള സാൻഡ്രിംഗ്ഹാം എസ്റ്റേറ്റിൽ വേട്ടയാടാനുള്ള പക്ഷികളുടെ എണ്ണം കുറഞ്ഞു വരികയാണന്നാണ് ദി സൺ റിപ്പോർട്ട് ചെയ്യുന്നത്. വിനോദത്തിനായി പക്ഷികളെ വേട്ടയാടുന്നത് വളരെ ഇഷ്ടപ്പെടുന്ന ചാൾസിന് ഇത് വലിയ വിഷമമുണ്ടാക്കിയെന്നാണ് റിപ്പോർട്ട്.
ഇംഗ്ലണ്ടിലെ നോർഫോക്കിലുള്ള ഒരു രാജകീയ എസ്റ്റേറ്റാണ് സാൻഡ്രിംഗ്ഹാം. ബ്രിട്ടീഷ് രാജകുടുംബത്തിന്‍റെ സ്വകാര്യ വസതികളിൽ ഒന്നായാണ് ഇത് അറിയപ്പെടുന്നത്. രാജകുടുംബം ക്രിസ്മസും പുതുവത്സരവും ആഘോഷിക്കുന്നതും ഇവിടെ വെച്ചാണ്. ഫെസന്‍റ് വെടിവയ്പ്പ് ബ്രിട്ടീഷ് പ്രഭുക്കന്മാർക്കിടയിൽ ഒരു പരമ്പരാഗത ശൈത്യകാല വിനോദമായാണ് ഇത് അറിയപ്പെടുന്നത്.
വേട്ടയാടലിനായി ഇംഗ്ലണ്ടിൽ വളർത്തുന്ന ചുരുക്കം പക്ഷികളിൽ ഒന്നാണ് ഫെസന്‍റുകൾ. വേട്ടയാടുക എന്ന ഒരറ്റ ഉദ്ദേശ്യത്തോടെയാണ് ഫെസന്‍റുകളെ വളർത്തുന്നത് തന്നെ. . സാൻഡ്രിംഗ്ഹാമിൽ നടക്കുന്ന പരമ്പരാഗത ബോക്സിംഗ് ഡേ ഷൂട്ടിലും എല്ലാ വർഷവും രാജകുടുംബം പങ്കെടുക്കാറുണ്ട്, എന്നാൽ, ദേഷ്യത്തിലായ ചാൾസ്ഈ വർഷം ഷൂട്ടിംഗ് പാർട്ടി തന്നെ റദ്ദാക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.