ഓപ്പറേഷൻ സിന്ദൂറിന്പിന്നാലെ പാകിസ്ഥാനിലെ തീവ്രവാദി നേതാക്കളെ പലരെയും ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തുന്നു. ഏറ്റവും പുതുതായി വരുന്ന വാർത്ത ജയ്‌ഷെ മുഹമ്മദിന്റെ ഉന്നത കമാൻഡർ അബ്ദുൽ അസീസ് നിസ്സാറെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയെന്നതാണ്. പാകിസ്ഥാനിലെ പഞ്ചാബ് ജില്ലയിൽ പുലർച്ചെയാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത് .നിരന്തരം ഇന്ത്യാ വിരുദ്ധ പ്രസംഗങ്ങൾ നടത്തിയ ഭീകരനായിരുന്നു എസ്സാർ.
സഹായിയാണ് രാവിലെ ഇയാളുടെ മൃതദേഹം കണ്ടെത്തിയത് . ജെയ്‌ഷെ മുഹമ്മദിന്റെ ആസ്ഥാനമായ ബഹാവൽപൂരിൽ എസ്സാറിന്റെ സംസ്കാരം നടക്കും. ജെയ്‌ഷെ മുഹമ്മദിന്റെ നിരവധി ഉന്നത നേതാക്കൾ സംസ്കാര ചടങ്ങിൽ പങ്കെടുക്കുമെന്നാണ് റിപ്പോർട്ട് . കഴിഞ്ഞ മാസം നടന്ന ഇന്ത്യാ വിരുദ്ധ റാലിയിലും ഇയാൾ പങ്കെടുത്തിരുന്നു. സോവിയറ്റ് യൂണിയനെപ്പോലെ ഇന്ത്യയെ കഷണങ്ങളാക്കുന്നതിനെക്കുറിച്ചും അന്ന് എസ്സാർ പറഞ്ഞിരുന്നു.
ഇന്ത്യയ്‌ക്കെതിരെ ആക്രമണം നടത്തുന്നതിനായി ജെയ്‌ഷെയിലേക്ക് തീവ്രവാദികളെ റിക്രൂട്ട് ചെയ്യുന്നതിലും അബ്ദുൾ അസീസ് സജീവമായിരുന്നുവെന്നാണ് വിവരം. അതേസമയം, ഓപ്പറേഷൻ സിന്ദൂരിൽ ഏകദേശം 100 ഭീകരർ കൊല്ലപ്പെട്ടതായും ഏകദേശം 9 ഭീകര ഒളിത്താവളങ്ങൾ നശിപ്പിക്കപ്പെട്ടതായും ഇന്ത്യ വ്യക്തമാക്കിയിരുന്നു . ഇതിന് പിന്നാലെ പാകിസ്ഥാന്റെ വിവിധ ഭാഗങ്ങളിൽ ഭീകരർ കൊല്ലപ്പെട്ടുകൊണ്ടിരിക്കുകയാണ്.