ഇറാനില്‍ ഭരണമാറ്റം ഉണ്ടാകാനുളള സാധ്യതയെന്ന് യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് പറഞ്ഞതിന് പിന്നാലെ 50,000 അമേരിക്കന്‍ സൈനികരെ ശവപ്പെട്ടിയിലാക്കി വാഷിങ്ടണിലേക്ക് മടക്കി അയയ്ക്കുമെന്ന ഭീഷണിയുമായി ഇറാൻ. ഇറാന്‍ സര്‍ക്കാര്‍ ടിവിയിലാണ് ഈ ഭീഷണി വന്നത്. ‘ ‘സ്വന്തം സൈനികരുടെ ചോര വീഴ്ത്താനാണ് ട്രംപ് തീരുമാനിച്ചിരിക്കുന്നത്. 50,000 അമേരിക്കന്‍ സൈനികരുടെ ശവപെട്ടികള്‍ ഏറ്റുവാങ്ങാനുളള തീരുമാനമാണ് ട്രംപ് എടുത്തിരുന്നത്’- സര്‍ക്കാര്‍ ടെലിവിഷന്‍ അവതാരക പറഞ്ഞു.
തങ്ങളുടെ ആണവ കേന്ദ്രങ്ങള്‍ ആക്രമിച്ച അമേരിക്ക ഗുരുതര പ്രത്യാഘാതങ്ങള്‍ പ്രതീക്ഷിക്കണമെന്ന് ഇറാന്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.
അമേരിക്കയുടെ ആക്രമണമുണ്ടായ ഫോര്‍ദോയില്‍ ഉണ്ടായ നാശനഷ്ടങ്ങളെ കുറിച്ച് വിവരം ലഭ്യമായിട്ടില്ല.എന്നാൽ ഫോർദോ തീർന്നെന്നാണ് സോഷ്യൽമീഡിയയിൽ ട്രംപ് സോഷ്യൽമീഡിയയിൽ കുറിച്ചത്.
അതേസമയം, യുറേനിയം സമ്പുഷ്ടീകരിക്കുന്ന ഫോര്‍ദോ കേന്ദ്രം ഒരുകാരണശാലും പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നാണ് ഇസ്രയേല്‍ നിലപാട്. ഇറാന്‍ ഭരണകൂടത്തിന്റെ സൈനിക, സര്‍ക്കാര്‍ ആസ്ഥാനങ്ങളും ഇസ്രയേല്‍ ആക്രമിച്ചതായി ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തു.
റവല്യൂഷണറി ഗാര്‍ഡുകളുടെ ആസ്ഥാനത്തും ഇറാന്റെ ആഭ്യന്തര സുരക്ഷാ കാര്യാലയത്തിലും ആക്രമണം നടത്തിയെന്നാണ് ഐഡിഎഫ് അറിയിച്ചത്. റവല്യൂഷണറി ഗാര്‍ഡുകളുടെ ബാസിഗ് ആസ്ഥാനമാണ് ലക്ഷ്യമിട്ടത്. ആസ്ഥാനം തകർത്തുവെന്നാണ് ഇസ്രായേൽ അവകാശപ്പെടുന്നത്.