ഇറാന്റെ ആണവഹൃദയം തന്നെ കഴിഞ്ഞ ദിവസം ഇസ്രായേൽ തകർത്തിരുന്നു. പിന്നാലെ നിരവധി ആണവ കേന്ദ്രങ്ങൾക്ക് കേടുപാട് വരുത്തുകയും ചെയ്തു, ഈ സാഹചര്യത്തിൽ ഇസ്രായേലിന് മേൽ തോൽക്കാൻ പോകുന്ന ഘട്ടത്തിലും അണുബോംബ് പ്രയോഗിക്കാൻ ഇറാന് കഴിഞ്ഞേക്കില്ലെന്നാണ് വിലയിരുത്തൽ. എന്നാൽ ഈ സാഹചര്യത്തിൽ മറ്റൊരു പ്രശ്നവും ഉയർന്നുവരുന്നുണ്ട്. അണുബോംബിന് പകരമായി ദീർഘനാൾ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ സാധിക്കുന്ന ഡേർട്ടി ബോംബ് ഇറാൻ പ്രയോഗിക്കുമോ എന്ന കാര്യമാണ് ഏവരും ഉറ്റുനോക്കുന്നത്. ഇതിന് സാധ്യത വളരെ കൂടുതലാണെന്ന് യുഎസിലെ അമേരിക്കൻ എന്റർപ്രൈസ് ഇൻസ്റ്റിറ്റ്യൂട്ട് അവകാശപ്പെടുന്നു.
കാരണം നതാന്‍സ് എന്ന ആണവകേന്ദ്രത്തിൽ 90 ശതമാനം വരെ സമ്പുഷ്ടീകരിച്ച യുറേനിയം വികസിപ്പിച്ചിരുന്നതായി പറയപ്പെടുന്നുണ്ട് . നിവിൽ ഇസ്രായേൽ ഇത് തകർത്തു എന്നാൽ ഇറാന്റെ മറ്റൊരു ആണവകേന്ദ്രമായ ഫോര്‍ദോവില്‍ 60 ശതമാനം വരെ സമ്പുഷ്ടീകരിച്ച യുറേനിയമേ കൈവശമുള്ളൂവെന്ന് പറയപ്പെടുന്നു. ഈ സാഹചര്യത്തിൽ ഡേര്‍ട്ടി ബോംബിന്റെ സാധ്യത തള്ളിക്കളയാനാവില്ലെന്നാണ് വിദഗ്ധർ പറയുന്നത്.
ഡേര്‍ട്ടി ബോംബ്
ഇവ പൊട്ടിത്തെറിക്കുമെങ്കിലും വലിയ സ്ഫോടനം ഉണ്ടാക്കില്ല. 60 ശതമാനം സമ്പുഷ്ടമാക്കിയ യുറേനിയം തരികള്‍ ചേര്‍ക്കുന്നതിനാല്‍ ഇവ സ്ഫോടനം നടന്ന സ്ഥലത്ത് ചിതറും. ഇതിന് ആണവവികിരണ സാധ്യതയുള്ളതിനാല്‍ അവിടെ വസിക്കുന്ന ജനങ്ങള്‍ക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കും. ഇത് ഇസ്രയേലിനെയും ഭയപ്പെടുത്തുന്നുണ്ട്.
ഇത്തരം ഡേര്‍ട്ടി ബോംബുകള്‍ ധാരാളമായി നിര്‍മ്മിച്ചുവെച്ചിട്ടുണ്ടെന്ന് ഇറാന്‍ മുന്‍പ് അവകാശപ്പെട്ടിരുന്നു. ആണവവികിരണ ശേഷിയുള്ള യുറേനിയം തരികള്‍ കുടിവെള്ളത്തില്‍ കലര്‍ന്നാല്‍ പിന്നെ ആ പ്രദേശത്തെ ജനങ്ങള്‍ തലമുറകളായി മാരകരോഗങ്ങൾക്ക് അടിമകളായി മരിക്കും.