ഇംഗ്ലണ്ടിനെതിരായ അഞ്ച് ടെസ്റ്റുകളടങ്ങിയ പരമ്പരക്കുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യൻ ടീം . ജൂണ്‍ 20ന് ആരംഭിക്കുന്ന പരമ്പരയില്‍, ഇന്ത്യന്‍ ടീമിലെ പ്രധാന പേസര്‍മാരില്‍ ഒരാളാണ് സിറാജ്. ഇക്കഴിഞ്ഞദിവസം താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഫോട്ടോയും അതിനൊപ്പമുള്ള കുറിപ്പുമാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്.മാതാവിനും സഹോദരനും മരിച്ചുപോയ പിതാവിനുമൊപ്പം സിറാജ് നില്‍ക്കുന്ന ചിത്രമാണിത്. ലക്ഷക്കണക്കിന് പേരാണ് പോസ്റ്റിന് ലൈക്ക് ചെയ്തത്.
‘ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ അവസരം ലഭിച്ചതില്‍ ഏറെ നന്ദിയുണ്ട്. ഒരു ഓട്ടോ ഡ്രൈവറുടെ മകന്‍ ഇന്ത്യന്‍ ടീമിനായി കളിക്കുമെന്ന് ആരെങ്കിലും ചിന്തിക്കുമോ? കുട്ടികൾ അടുത്തുവന്ന് ഇന്ത്യക്കായി അവനും ഒരിക്കല്‍ കളിക്കുമെന്ന് പറയുമ്പോഴെല്ലാം ഞാന്‍ അഭിമാനത്തോടെ പുഞ്ചിരിക്കും. എന്നാൽ അവർ പറയുന്നതിനെ അപമാനമായി കാണുന്നവരുമുണ്ട്. , നിങ്ങളുടെ പിതാവിനെ പോലെ പോയി ഓട്ടോറിക്ഷ ഓടിക്കു എന്നാണ് അവര്‍ പറയുക’ -സിറാജ് കുറിച്ചു.
‘നിങ്ങൾ ഓട്ടോ ഡ്രൈവറുടെ മകനോ, ഒരു സോഫ്റ്റ്വെയര്‍ എന്‍ജിനീയറോ എന്നതല്ല പ്രശ്‌നം, വിജയത്തിന് പേരുകള്‍ ഒരു തടസ്സമല്ല, കഠിനാധ്വാനം മാത്രമേയുള്ളൂ എന്നതിന്റെ തെളിവാണ് എന്റെ ജഴ്സി’ -സിറാജ് കൂട്ടിച്ചേര്‍ത്തു. ഹൈദരാബാദിലെ ഒരു സാധാരണ മുസ്ലിം കുടുംബത്തിലാണ് സിറാജിന്റെ ജനനം. കഠിനാധ്വാനം കൊണ്ടു മാത്രമാണ് താരം ഇന്ത്യന്‍ ടീമിലെത്തിയത്.