Saturday, June 14, 2025
spot_imgspot_img

Top 5 This Week

spot_img

Related Posts

പാകിസ്ഥാന് കൈകൊടുത്ത തുര്‍ക്കി ഇനി പടിക്ക് പുറത്ത്; ചോക്ലേറ്റുള്‍പ്പെടെ എല്ലാം ബഹിഷ്‌കരിച്ച് വ്യാപാരികള്‍, കിട്ടിയത് എട്ടിന്റെ പണി

ഇന്ത്യാ – പാക്ക് സംഘര്‍ഷത്തില്‍ പാക്കിസ്ഥാന് പരസ്യപിന്തുണ പ്രഖ്യാപിക്കുകയും സഹായിക്കുകയും ചെയ്ത തുര്‍ക്കിയോട് കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. ഇപ്പോള്‍ പുറത്തുവരുന്ന പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം തുര്‍ക്കിയോടുള്ള വാണിജ്യബന്ധങ്ങള്‍ പരമാവധി വെട്ടിക്കുറയ്ക്കുന്നതിന്റെ ഭാഗമായി തുര്‍ക്കി ഉല്‍പ്പന്നങ്ങളായ ചോക്ലേറ്റുകള്‍, കാപ്പി, ജാം, സൗന്ദര്യവര്‍ദ്ധകവസ്തുക്കള്‍, വസ്ത്രങ്ങള്‍ എന്നിവ ഇന്ത്യന്‍ പലചരക്ക് കടകളും പ്രമുഖ ഓണ്‍ലൈന്‍ ഫാഷന്‍ റീട്ടെയിലര്‍മാരും ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചു.

ഭക്ഷ്യവസ്തുക്കള്‍, സൗന്ദര്യവര്‍ദ്ധക ഉല്‍പ്പന്നങ്ങള്‍, വസ്ത്രങ്ങള്‍, യാത്രാ സേവനങ്ങള്‍ എന്നിവയെല്ലാം ബഹിഷ്‌കരണത്തിന്റെ പരിധിയില്‍ വരും. 13 ദശലക്ഷം പലചരക്ക് കടകള്‍ക്ക് സാധനങ്ങള്‍ വിതരണം ചെയ്യുന്ന ഓള്‍ ഇന്ത്യ കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സ് ഡിസ്ട്രിബ്യൂട്ടേഴ്‌സ് ഫെഡറേഷന്‍ തുര്‍ക്കി ഉല്‍പ്പന്നങ്ങള്‍ക്ക് അനിശ്ചിതകാലത്തേയ്ക്ക് പൂര്‍ണ്ണമായ ബഹിഷ്‌കരണം പ്രഖ്യാപിച്ചു. ചോക്ലേറ്റ്, വേഫറുകള്‍, ജാം, ബിസ്‌കറ്റ്, ചര്‍മ്മ സംരക്ഷണ ഉല്‍പ്പന്നങ്ങള്‍ എന്നിവയെ ഇത് ബാധിക്കുമെന്ന് ഫെഡറേഷന്‍ അറിയിച്ചു. ഇതുവഴി 2000 കോടി രൂപയാണ് ഇത് വഴി തുര്‍ക്കിയ്ക്ക് നഷ്ടമാവുക.

ഫ്‌ലിപ്കാര്‍ട്ടിന്റെ ഫാഷന്‍ വിഭാഗമായ മിന്ത്ര, ട്രെന്‍ഡിയോള്‍, എല്‍സി വൈകികി, മാവി തുടങ്ങിയ തുര്‍ക്കി ബ്രാന്‍ഡുകള്‍ ഒഴിവാക്കിയതായി റിപ്പോര്‍ട്ടുണ്ട്. റിലയന്‍സിന്റെ ഫാഷന്‍ പ്ലാറ്റ്‌ഫോമായ അജിയോ, ട്രെന്‍ഡിയോള്‍, കോട്ടണ്‍ തുടങ്ങിയ പ്രമുഖ തുര്‍ക്കി ബ്രാന്‍ഡുകളെ ലിസ്റ്റിംഗുകളില്‍ നിന്ന് നീക്കം ചെയ്തു.

കഴിഞ്ഞ വര്‍ഷം തുര്‍ക്കിയില്‍ നിന്നുള്ള ഇറക്കുമതി 2.7 ബില്യണ്‍ ഡോളറായിരുന്നു. പ്രധാനമായും ധാതു ഇന്ധനങ്ങളും അമൂല്യ ലോഹങ്ങളുമായിരുന്നു ഇവ. വസ്ത്ര ഇറക്കുമതി മാത്രം 81 ദശലക്ഷം ഡോളറായിരുന്നുവെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. റീട്ടെയില്‍ മേഖലയ്ക്ക് പുറമെയും ഇത്തരത്തിലുള്ള അപ്രഖ്യാപിത ബഹിഷ്‌കരണം വ്യാപിക്കുന്നുണ്ട്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

Popular Articles

error: Content is protected !!