Saturday, June 14, 2025
spot_imgspot_img

Top 5 This Week

spot_img

Related Posts

ട്രംപിന്റെ താരിഫ്; ഇന്ത്യയ്ക്ക് ലോട്ടറി, ചൈനയ്ക്ക് പണി

ട്രംപിന്റെ താരിഫ് പ്രഖ്യാപനം ലോകവിപണിയില്‍ വലിയ ആശങ്കകളാണ് തീര്‍ത്തത്. ഈ പ്രഖ്യാപനത്തിന് പിന്നാലെ ചൈനയിലെ ഹാങ്സെങ് 2.5 ശതമാനമാണ് ഇടിവ് നേരിട്ടത്. ജപ്പാന്റെ നിക്കിയും ദക്ഷിണ കൊറിയയുടെ കോസ്പിയും മൂന്ന് ശതമാനത്തോളം താഴേക്ക് പോയി എങ്കിലും ഇന്ത്യ പിടിച്ചുനിന്നു രാവിലത്തെ വ്യാപാരത്തിനിടെ താഴ്ന്നത് 0.3 ശതമാനം മാത്രമായിരുന്നു.

ഇന്ത്യക്ക് ചുമത്തിയ ട്രംപിന്റെ താരിഫ് മുമ്പേ കരുതിയതിലും കൂടുതലായിരുന്നു. എന്നാല്‍ ചൈനയ്ക്ക് ചുമത്തിയ 54% താരതമ്യേന കുറവാണ്.

ഇന്ത്യയുടെ കാര്യത്തില്‍ വസ്ത്രം, വാഹന ഘടകങ്ങള്‍ എന്നിവയിലാണ് താരിഫ് വര്‍ധന കാര്യമായുള്ളത്. എന്നാല്‍ മറ്റ് വിപണിയില്‍ ഇന്ത്യക്ക് ആശ്വസിക്കാനാകും് കാരണം, ഈ മേഖലകളില്‍ ഇന്ത്യയുമായി മത്സരിക്കുന്ന രാജ്യങ്ങള്‍ക്ക് ഇത് കൂടുതലാണ്. 2024 സാമ്പത്തിക വര്‍ഷം 9.6 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള തുണിത്തരങ്ങളാണ് ഇന്ത്യ കയറ്റുമതി ചെയ്തത്. ഈ വിഭാഗത്തിലെ മൊത്തം കയറ്റുമതിയുടെ 28 ശതമാനത്തോളം വരുമിത്. ചൈനയ്ക്ക് ഈ രംഗത്ത് ഉയര്‍ന്ന താരിഫാണ് നേരിടുന്നത്.

ചൈനയുടെ നഷ്ടത്തില്‍നിന്ന് ഇന്ത്യക്ക് നേട്ടമുണ്ടാക്കാനാകുമെന്ന് തീര്‍ച്ച. നിലവിലുള്ള 20 ശതമാനത്തിനുമേല്‍ 34 ശതമാനം അധിക തീരുവ കൂടിചേരുമ്പോള്‍ 54 ശതമാനമെന്ന വന്‍ താരിഫ് ചൈനയ്ക്ക് കനത്ത വെല്ലുവിളിതന്നെയാകും.
ചൈനയ്ക്കുമേലുള്ള കൂടിയ തീരുവ നേട്ടമാക്കാനുള്ള അവസരമാണ് ഇന്ത്യക്ക് ലഭിച്ചിരിക്കുന്നത്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

Popular Articles

error: Content is protected !!