Thursday, June 26, 2025
spot_imgspot_img

Top 5 This Week

spot_img

Related Posts

നല്ല ഹോക്കികളിക്കാരനായിരുന്നു, അതുകൊണ്ടാണ് ഇത് സാധിച്ചത്, എത്ര മനോഹരമായാണ് കളിക്കുന്നത്; ഡക്കറ്റിനെ സേവാ​ഗിനോടുപമിച്ച് മുൻതാരം

ലീഡ്‌സില്‍ ഇംഗ്ലണ്ടിന്റെ വിജയശില്‍പ്പിയായ ബെന്‍ ഡക്കറ്റിനെ വിരേന്ദര്‍ സെവാഗുമായി താരതമ്യപ്പെടുത്തി മുന്‍ താരം ഡേവിഡ് ലോയ്ഡ്.
സേവാ​ഗ് ഒരിക്കല്‍ ഇംഗ്ലീഷ് ബൗളര്‍മാരോട് ചെയ്തതിന് സമാനമാണ് ഡക്കറ്റ് ചെയ്തതെന്ന് അദ്ദേഹം വ്യക്തമാക്കി. ”ബെന്‍ ഡക്കറ്റ് ഒരുപാട് മുന്നിലാണ്. വീരേന്ദര്‍ സെവാഗിനെ പോലെ ഇംഗ്ലണ്ടിന് ഒരു ബാറ്ററെ ലഭിച്ചു.

ലോക ഇലവനില്‍ ബാറ്റിംഗ് ഓപ്പണറാണ് അദ്ദേഹം ഇപ്പോള്‍. റിവേഴ്സ് സ്വീപ്പ് അദ്ദേഹത്തിന്റെ സ്വാഭാവികമായ ഒരു ഷോട്ടാണ്. അദ്ദേഹം അത് മനോഹരമായിട്ടാണ് കളിക്കുന്നത്. സ്‌കൂളില്‍ അദ്ദേഹം ഒരു നല്ല ഹോക്കി കളിക്കാരനായിരുന്നു. അതുകൊണ്ടാണ് ഡക്കറ്റിന് ഇത്തരത്തില്‍ ഷോട്ടുകള്‍ കളിക്കുന്നത്.” ലോയ്ഡ് വ്യക്തമാക്കി.

ലീഡ്‌സ് ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്‌സില്‍ 149 റണ്‍സ് നേടിയ ഡക്കറ്റ്, ആദ്യ ഇന്നിംഗ്‌സില്‍ 62 റണ്‍സും നേടിയിരുന്നു. രണ്ടാം ഇന്നിംഗ്‌സില്‍ സാക്ക് ക്രാളിയുമായി ചേര്‍ന്ന് 188 റണ്‍സിന്റെ ഓപ്പണിംഗ് കൂട്ടുകെട്ടും അദ്ദേഹം കെട്ടിപ്പടുത്തു. ഇത് ഇംഗ്ലണ്ടിന്റെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു. പിന്നാലെയാണ് താരത്തെ സെവാഗുമായി താരതമ്യം ചെയ്തത്.

ധൈര്യമുള്ള ബാറ്റിംഗ് ശൈലിയിലൂടെയാണ് സെവാഗ് അറിയപ്പെടുന്നത്. പ്രത്യേകിച്ച് ഇംഗ്ലണ്ടിനെതിരെ. 2008-ല്‍ ചെന്നൈയില്‍ നടന്ന മത്സരത്തില്‍ 68 പന്തില്‍ നിന്ന് 86 റണ്‍സ് നേടിയതാണ് അദ്ദേഹത്തിന്റെ ഏറ്റവും അവിസ്മരണീയമായ ഇന്നിംഗ്സുകളില്‍ ഒന്ന്. ഇത് ഇന്ത്യയെ 387 റണ്‍സ് പിന്തുടരാന്‍ സഹായിച്ചു. ഇംഗ്ലണ്ടിനെതിരെ 17 ടെസ്റ്റുകളില്‍ നിന്ന് 75.39 സ്‌ട്രൈക്ക് റേറ്റില്‍ 821 റണ്‍സ് നേടിയ സെവാഗ് രണ്ട് സെഞ്ച്വറികളും നാല് അര്‍ദ്ധ സെഞ്ച്വറികളും നേടി.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

Popular Articles

error: Content is protected !!