പ്രധാനശത്രുവായ അമേരിക്കയെ നശിപ്പിക്കാൻ കുറുക്കുവഴികളുമായി ചൈന. ബയോവെപ്പണുകളുൾപ്പെടെ ഇതിനായി അണിയറയിലൊരുക്കുന്നുവെന്നാണ് റിപ്പോർട്ട്. അടുത്തിടെ അപകടകാരിയായ ഫംഗസ് യുഎസിലേക്ക് കടത്താൻ നോക്കിയ ചൈനീസ് പൗരന്മാരെ അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ ഞെട്ടിപ്പിക്കുന്ന റിപ്പോർട്ടുകളാണ് പുറത്തുവന്നത്. പഠനത്തിനായെന്ന വ്യാജേന ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അംഗങ്ങൾ യുഎസിലേക്ക് കടന്നു കയറുന്നുണ്ടെന്നായിരുന്നു റിപ്പോർട്ട്.
അതിന് പിന്നാലെ ചൈനീസ് വിദ്യാർഥികളുടെ പശ്ചാത്തലം സംബന്ധിച്ച് നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ് യുഎസ്. ഇപ്പോഴിതാ യുഎസ് പൗരന്മാരെ നശിപ്പിക്കാന്‍ ചൈന പുതിയ പ്രത്യേക മയക്കുമരുന്ന് ഇറക്കിയെന്ന് കണ്ടെത്തിയിരിക്കുകയാണ് എഫ്ബിഐ. ഫെന്‍റനില്‍ എന്നാണ് ഇതിന്റെ പേര് ഇതിനെ നേരിടാന്‍ ഇന്ത്യയുടെ സഹായം തേടിയിട്ടുണ്ടെന്നും അമേരിക്കയുടെ കുറ്റന്വേഷണ ഏജന്‍സിയായ എഫ് ബിഐയുടെ ഡയറക്ടറായ കാഷ് പട്ടേല്‍ പറയുന്നു. വടക്കന്‍ അമേരിക്കയില്‍ ലക്ഷക്കണക്കിന് പേര്‍ ഈ മരുന്നുപയോഗം മൂലം മരിയ്‌ക്കുകയാണ്.
യുഎസ് പ്രധാനശത്രുവായതിനാല്‍ യുഎസിനെ നശിപ്പിക്കുകയാണ് ചൈനയുടെ ലക്ഷ്യമെന്നാണ് കാഷ് പട്ടേല്‍ പറയുന്നത്. “യുഎസിലെ സൈന്യത്തില്‍ ചേരുകയോ അധ്യാപകനാവുകയോ ചെയ്യേണ്ട യുവാക്കളാണ് ഈ ഡ്രഗ്ഗിന് അടിമയായി മരിക്കുന്നത്”-കാഷ് പട്ടേല്‍ പറയുന്നു.
ഈ മരുന്ന് നേരിട്ട് യുഎസിലേക്ക് ചൈന എത്തിക്കുകയല്ല ചെയ്യുന്നത്. പൂര്‍വ്വ രൂപമായവ ഇന്ത്യയില്‍ എത്തിക്കുകയാണ്. പിന്നീട് ഇന്ത്യയില്‍ നിന്നാണ് മെക്സിക്കോയിലെ മയക്കുമരുന്ന് ഗൂഢസംഘങ്ങളിലേക്ക് ഫെന്‍റനില്‍ എത്തുന്നത്.
ഈ മയക്കുമരുന്ന് സംഘങ്ങളെ വേട്ടയാടാന്‍ ഇന്ത്യയുടെ സഹായം തേടിയിട്ടുണ്ടെന്നും എഫ് ബിഐ ഇന്ത്യയുമായി ചേര്‍ന്ന് ഇക്കാര്യത്തില്‍ പ്രവര്‍ത്തിക്കുകയാണെന്നും കാഷ് പട്ടേല്‍ പറയുന്നു.