ലഖ്നൗ സ്വദേശിയായ ശുഭാംശു ശുക്ല ഇന്ത്യൻ ബഹിരാകാശ ചരിത്രത്തിൽ ഒരു പുതിയ സുവർണ്ണ അധ്യായം എഴുതിച്ചേർത്തിരിക്കുകയാണ്. രാകേഷ് ശര്‍മയ്ക്ക് ശേഷം ബഹിരാകാശത്തെത്തുന്ന ഇന്ത്യന്‍ പൗരനായാതിനൊപ്പം ബഹിരാകാശ നിലയം (ISS) സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യക്കാരനെന്ന ചരിത്രപരമായ ബഹുമതിയും ശുക്ല സ്വന്തമാക്കിയിരിക്കുകയാണ്.
വ്യാഴാഴ്ച വൈകീട്ട് 6 മണിയോടെയാണ് ആക്സിയം 4 ദൗത്യ സംഘം ബഹിരാകാശ നിലയത്തില്‍ പ്രവേശിച്ചത്. ദൗത്യത്തിന്റെ കമാന്‍ഡറായ പെഗ്ഗി വിറ്റ്സണാണ് ആദ്യം നിലയത്തില്‍ പ്രവേശിച്ചത്. തൊട്ടുപിന്നാലെ ദൗത്യത്തിന്റെ പൈലറ്റായ ശുഭാംശു ശുക്ല നിലയത്തിലേക്ക് വന്നു. പിന്നാലെയാണ് മിഷന്‍ സ്പെഷ്യലിസ്റ്റുകളായ പോളണ്ടിന്റെ സ്ലാവോസ് ഉസ്നാന്‍സ്‌കി, ഹംഗറിയുടെ ടൈബൂര്‍ കാപു എന്നിവര്‍ നിലയത്തിലേക്ക് പ്രവേശിച്ചത്.
‘വളരെ മനോഹരമായ യാത്രയായിരുന്നു ഇത് ! ബഹിരാകാശ യാത്ര നടത്താന്‍ ഞാന്‍ ഏറെ ആഗ്രഹിച്ചിരുന്നു.ഹൃദ്യമായ സ്വീകരണമാണ് എല്ലാവരും നല്‍കിയത്’ ഇന്ത്യന്‍ വ്യോമസേന പൈലറ്റായ ശുഭാംശു ശുക്ല പറഞ്ഞു. ‘എനിക്ക് നന്നായി തലകറങ്ങുന്നത് പോലുണ്ട് ! ഇവിടെ നില്‍ക്കുന്നതിന് എനിക്ക്ചെ റിയ പ്രയാസമുണ്ട്. എങ്കിലും അതെല്ലാം ചെറിയ കാര്യങ്ങളാണ്. കുറച്ച് ദിവസങ്ങള്‍കൊണ്ട് അത് ശീലമാവും.
. ഇത് നമ്മുടെ ബഹിരാകാശ യാത്രയുടെ ആദ്യ ചുവടുവെപ്പാണ്. ശാസ്ത്ര ഗവേഷണങ്ങളില്‍ ഇന്ത്യക്കാര്‍ ചെയ്യാന്‍ പോവുന്ന കാര്യങ്ങളില്‍ ഏറെ ആത്മവിശ്വാസമുണ്ട്. നിങ്ങളെല്ലാവരും എന്റെ കൂടെയുണ്ടാവുമെന്ന് എനിക്കറിയാം.’ ഗ്രൂപ്പ് കാപ്റ്റന്‍ ശുഭാംശു ശുക്ല പറഞ്ഞു.
അതേസമയം ബഹിരാകാശ നിലയത്തിലെ കുപോല മൊഡ്യൂൾ എന്ന ഏഴ് ജനലുകളുള്ള സ്ഥലത്തിരുന്നാൽ പ്രപഞ്ചം മുഴുവൻ കാണാനാവും. കൂടാതെ 16 സൂര്യോദയങ്ങളും നിലയത്തിൽ നിന്ന് കാണാനാവും.