ഇസ്രയേലുമായുള്ള സംഘര്‍ഷം മുറുകുന്നതിനിടെ ഇറാനില്‍ നിന്ന്റിക്ടര്‍ സ്‌കെയിലില്‍ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം റിപ്പോർട്ട് ചെയ്യുന്നു. സംനാന്‍ നഗരത്തിന് തെക്കുപടിഞ്ഞാറ് 37 കിലോമീറ്റര്‍ അകലെ പത്തുകിലോമീറ്റര്‍ താഴ്ചയിലാണ് പ്രകന്നം അനുഭവപ്പെട്ടതെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു.
എന്നാൽ മേഖലയിൽ യുദ്ധ സമാന സാഹചര്യം നിലനിൽക്കുന്നതിനാൽ ഇറാന്‍ ആണവപരീക്ഷണം നടത്തിയതാണോ എന്നതരത്തിലുള്ള ഊഹാപോഹങ്ങൾ നിലനില്‍ക്കുന്നുണ്ട്. സംഭവത്തില്‍ ആളപായമില്ലെന്നും നേരിയ നാശനഷ്ടങ്ങള്‍ മാത്രമാണുള്ളതെന്നും ഇറാന്‍ വാര്‍ത്താ ഏജന്‍സിയായ ‘ഇര്‍ന’ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇറാന്റെ സൈന്യം നടത്തുന്ന സംനാന്‍ മിസൈല്‍ കോംപ്ലക്‌സും സംനാന്‍ ബഹിരാകാശ കേന്ദ്രവും സ്ഥിതിചെയ്യുന്നത് ഈ പ്രദേശത്താണ്. അതിനാൽ തന്നെ ഈ സാധ്യതയും തള്ളിക്കളയാനാവില്ലെന്ന നിരീക്ഷണമുണ്ട്.
ഈ റിപ്പോർട്ട് പുറത്തുവന്നതോടെ ജാഗരൂകരായിരിക്കുകയാണ് ലോകരാജ്യങ്ങൾ. ഇരുരാജ്യങ്ങളും ആണവ ശക്തികളായതിനാൽ അങ്ങനെയൊരു യുദ്ധത്തിനുള്ള സാധ്യതയും പൂർണ്ണമായും ഒഴിവാക്കാനാവില്ല.
അതേസമയം, ലോകത്ത് കൂടുതല്‍ ഭൂകമ്പങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന രാജ്യങ്ങളിലൊന്നാണ് ഇറാന്‍. ഭൂമിശാസ്ത്രപരമായ പ്രത്യേകതകളാണ് ഭൂചലനങ്ങള്‍ക്ക് കാരണമാകുന്നത്. രാജ്യത്ത് പ്രതിവര്‍ഷം ശരാശരി 2,100 ഭൂകമ്പങ്ങള്‍ അനുഭവപ്പെടുന്നു.