തഗ് ലൈഫ് സിനിമ കർണാടകയിൽ നിരോധിച്ചതിനെതിരെ സുപ്രീം കോടതി കോടതി രംഗത്തുവന്നിരുന്നു. ഒരു സിനിമയെ തടയാൻ ആർക്കും കഴിയില്ലെന്ന് പറഞ്ഞ കോടതി വിഷയത്തിൽ ഹൈക്കോടതിയുടെ നിലപാടിനെ അപ്പാടെ തള്ളുകയും ചെയ്തു. കമൽഹാസന് അനുകൂലമായി വിധി പുറപ്പെടുവിക്കുകയും ചെയ്ത കോടതി തഗ്ലൈഫ് കർണാടകയിൽ പ്രദർശിപ്പിക്കണം എന്ന ഉത്തരവും പുറപ്പെടുവിച്ചു. ഇതിന്പി ന്നാലെ സിനിമയുടെ റിലീസിന്എ വേണ്ടി പൊലീസ് സംരക്ഷണമുൾപ്പെടെ സർവ്വ സജീകരണവും കര്‍ണാടക സർക്കാർ ഒരുക്കിയിരുന്നു.
സിനിമയുടെ പ്രദർശനം തടയാൻ ശ്രമിച്ചാലും അനുമതിയില്ലാതെ പ്രതിഷേധം നടത്തിയാലും കർശന നടപടിയെടുക്കുമെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. സിനിമയ്ക്കെതിരേ പ്രതിഷേധ പ്രകടനങ്ങൾ, ലഘുലേഖവിതരണം തുടങ്ങിയവ നടത്താൻ പാടില്ലെന്നും കന്നഡ രക്ഷണവേദികെ അടക്കമുള്ള സംഘടനകളുടെ നേതാക്കൾക്കൾക്ക് മുന്നറിയിപ്പും നൽകിക്കഴിഞ്ഞു.
എന്നാൽ എന്തൊക്കെയായാലും റിലീസ് വൈകിയതിനാൽ ഇനി ഈ ചിത്രം തിയേറ്ററിൽ കാര്യമായ വരുമാനം നേടില്ല. അതിനാല്‍ കർണാടകയിൽ സിനിമ പ്രദർശിപ്പിക്കാൻ തയ്യാറല്ലെന്ന് തങ്ങൾ തയ്യാറല്ലെന്നാണ് വിതരണക്കാരുടെ നിലപാട് . സംസ്ഥാനത്ത് വിതരണം ഏറ്റെടുത്തിരുന്ന വെങ്കിടേശ് കമലാകർ ആണ് പ്രധാനമായും ഈ തീരുമാനം അറയിച്ചിരിക്കുന്നത്.
ആഗോളതലത്തിൽ റിലീസിനെത്തിയ ചിത്രം പക്ഷേ തിയേറ്ററിൽ വിജയിച്ചിരുന്നില്ല. സിനിമയുടെ ഇപ്പോഴുള്ള നെഗറ്റീവ് പബ്ലിസിറ്റി തിയേറ്ററിലേക്ക് ആളുകളെ കയറ്റിയിലെന്നും അഭിപ്രായം ഉണ്ട്. മാത്രമല്ല സിനിമയെക്കുറിച്ച് നല്ല പ്രതികരണമായിരുന്നില്ല സാധാരണക്കാരായ പ്രേക്ഷകരിൽ നിന്നുണ്ടായത്.
അതേസമയം, കന്നഡ ഭാഷ തമിഴിൽ നിന്നാണ് ഉത്ഭവിച്ചതെന്ന കമൽഹാസന്റെ പ്രസ്താവനയാണ് എല്ലാ വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും തുടക്കം വെച്ചത്. ഇത് കര്‍ണാടകയില്‍ സിനിമയുടെ പ്രദര്‍ശനം തടയുന്നതിലേക്ക് വരെ എത്തുകയായിരുന്നു.