2026 ആവുമ്പോൾ രാജ്യത്ത് 500 രൂപയുടെ നോട്ടുകളും നിർത്തലാക്കുമെന്ന തരത്തിൽ വാർത്തകൾ പരന്നിരുന്നു. ഇതോടെ വലിയ ആശയക്കുഴപ്പമായി എന്നാൽ റിസർവ് ബാങ്കിന്‍റെ ഭാഗത്ത് നിന്ന് ഇതുവരെ ഇത്തരത്തിലുള്ള ഒരു തീരുമാനവും ഉണ്ടായിട്ടില്ലെന്നാണ് റിപ്പോർട്ട് ഇപ്പോൾ പരന്നിരിക്കുന്നത് വ്യാജ വാർത്തയാണെന്നും, ആളുകൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്..
ജൂൺ 2ന് കാപിറ്റൽ ടിവി എന്ന യൂട്യൂബ് ചാനലിലൂടെയാണ് നോട്ട് നിരോധനവാർത്ത പുറത്തുവന്നത്, . അടുത്ത വർഷം മാർച്ച് മുതൽ 500 രൂപ നോട്ടുകൾ ഘട്ടം ഘട്ടമായി നിർത്തലാക്കുമെന്നായിരുന്നു 12 മിനിട്ട് ദെെർഘ്യമുള്ള വീഡിയോയിൽ വ്യക്തമാക്കിയത്.
”500 രൂപ നോട്ടുകൾ നിർത്തലാക്കിയിട്ടില്ല, കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക വസ്തുത പരിശോധന ഏജൻസിയായ പ്രസ് ഇൻഫർമേഷൻ ബ്യൂറോ (പിഐബി) എക്‌സ് അക്കൗണ്ടിൽ കുറിച്ചു. ‘ഇങ്ങനെയുള്ള വാർത്തകൾ വിശ്വസിക്കുകയോ, മറ്റുള്ളവരിലേക്ക് എത്തിക്കുകയോ ചെയ്യും മുൻപ്, അതിന്റെ ഔദ്യോഗിക ഉറവിടങ്ങളും ആധികാരികതയും കൂടി പരിശോധിക്കുക.’ എന്ന മുന്നറിയിപ്പ് കൂടി പിഐബി പോസ്റ്റിനൊപ്പം ചേർത്തു.
2016 നവംബർ 8ന് നിരോധിച്ച 500 രൂപ നോട്ടുകൾക്ക് പകരം രണ്ട് ദിവസത്തിന് ശേഷമാണ് പുതിയ നോട്ടുകൾ പുറത്തിറക്കിയത്.1000 രൂപയുടെ നോട്ടുകൾ നിരോധിക്കുകയും പകരം 2000ത്തിന്റെ നോട്ടുകൾ പുറത്തിറക്കുകയും ചെയ്തിരുന്നു. പിന്നീട് 2023 മെയ് മാസത്തിൽ 2000 രൂപയുടെ നോട്ടുകളും നിർത്തലാക്കി. പിന്നീട് പുതിയ തീരുമാനങ്ങളൊന്നും പുറത്തുവന്നിട്ടില്ല. എന്നാൽ അഴിമതിയും കൈക്കൂലിയുമൊക്കെ തടയുന്നതിനായി 500 രൂപയ്ക്ക് മുകളിലുള്ള നോട്ടുകൾ നിീർത്തലാക്കണമെന്ന് ആവശ്യപ്പെട്ട് ചന്ദ്രബാബു നായിഡു കേന്ദ്രത്തെ സമീപിച്ചിരുന്നു. എന്നാൽ ഇക്കാര്യത്തിൽ തീരുമാനങ്ങളൊന്നും പുറത്തുവന്നിട്ടില്ലെന്നതാണ് നിലവിലെ സ്ഥിതി.