പൂച്ചയെ കൊന്ന് പല കഷ്ണങ്ങളാക്കി സോഷ്യൽമീഡിയയിൽ ക്രൂരകൃത്യത്തിന്റെ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച യുവാവിനെതിരെ പോലിസ് കേസെടുത്തു. ചെര്‍പ്പുളശ്ശേരി മഠത്തിപ്പറമ്പ് പാലപ്പുഴ വീട്ടില്‍ ഷജീറിന്റെ (32) പേരില്‍ ചെര്‍പ്പുളശ്ശേരി പോലീസാണ് കേസെടുത്തത്. പൂച്ചയ്ക്ക് ആഹാരം കൊടുക്കുന്നതും തുടര്‍ന്ന് ഇതിനെ കൊന്ന് തലയും മറ്റ് അവയവങ്ങളും വേര്‍തിരിച്ചു വെച്ചിരിക്കുന്നതുമായ ദൃശ്യങ്ങളാണ് ഇയാളാണ്സാ മൂഹികമാധ്യമത്തിലൂടെ പ്രചരിപ്പിച്ചത്.
ലോറിഡ്രൈവറാണ് ഷജീര്‍.ലോറിയുടെ ക്യാബിനില്‍വെച്ച് ചിത്രീകരിച്ചതായിരുന്നു ദൃശ്യങ്ങള്‍. മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ വകുപ്പ് പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തതെന്ന് ചെര്‍പ്പുളശ്ശേരി പോലീസ് ഇന്‍സ്‌പെക്ടര്‍ ബിനു തോമസ് പറഞ്ഞു. അനിമല്‍ റസ്‌ക്യൂ പ്രവര്‍ത്തകന്‍ തിരുവാഴിയോട് സ്വദേശി ജിനേഷ് നല്‍കിയ പരാതിയിലാണ് നടപടി.
ലോറി ഡ്രൈവറായ ഷജീര്‍ പൂച്ചയ്ക്ക് ആദ്യം ഭക്ഷണം നല്‍കുകയും പിന്നീട് അതിനെ കൊല്ലുകയുമായിരുന്നു. കൊന്നിട്ടും പൂച്ചയെ വെറുതെ വിടാത്ത ഷജീര്‍ അതിന്റെ തലയും അവയവങ്ങളും വേര്‍തിരിച്ച് ഇറച്ചി ജാക്കി ലിവര്‍ കൊണ്ട് അടിച്ചു പരത്തി അതിന്റെ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു.
അനിമല്‍ റെസ്‌ക്യൂ പേഴ്‌സണായ ജിനീഷിന്റെ പരാതിയിലാണ് ഷജീറിന്റെ ക്രൂരതയ്‌ക്കെതിരെ പൊലീസ് കേസെടുത്തത്.