ലോകത്തിലെ ഏറ്റവും ശക്തമായ അണ്ടർവാട്ടർ കേബിൾ കട്ടറുമായി ചൈന. സമുദ്രത്തിനടിയിലൂടെ പോകുന്ന പവർലൈനുകളെയും കമ്മ്യൂണിക്കേഷൻ കേബിളുകളെയും വളരെ വേഗത്തിലും വിദഗ്ധമായും വിച്ചേദിക്കാൻ കഴിയുന്ന ഈ സംവിധാനം ലോകരാജ്യങ്ങൾക്ക് വൻ സുരക്ഷാഭീഷണിയാണുണ്ടാക്കുക. പെട്ടെന്നൊന്നും ഇവയുടെ സാന്നിധ്യം തിരിച്ചറിയാനും സാധിക്കില്ലെന്നതാണ് ഞെട്ടലുളവാക്കുന്ന മറ്റൊരു വസ്തുത.
4,000 മീറ്റർ (13,123 അടി) വരെ ആഴത്തിൽ ലൈനുകൾ മുറിക്കാൻ കഴിയുന്ന ഈ ഉപകരണം – നിലവിലുള്ള സബ്‌സീ കമ്മ്യൂണിക്കേഷൻ ഇൻഫ്രാസ്ട്രക്ചറിന്റെ പരമാവധി പ്രവർത്തന പരിധിയുടെ ഇരട്ടിയാണ്.
ചൈന ഷിപ്പ് സയന്റിഫിക് റിസർച്ച് സെന്ററും (CSSRC) അതിന്റെ അനുബന്ധ സ്റ്റേറ്റ് കീ ലബോറട്ടറി ഓഫ് ഡീപ്-സീ മാൻഡ് വെഹിക്കിൾസും വികസിപ്പിച്ചെടുത്ത ഈ ഉപകരണം, ആഗോള ഡാറ്റാ ട്രാൻസ്മിഷന്റെ 95 ശതമാനത്തോളം വരുന്ന സ്റ്റീൽ, റബ്ബർ, പോളിമർ ഷീറ്റുകൾ എന്നിവ ഉപയോഗിച്ച് പാളികളുള്ള കവചിത കേബിളുകളെ അനായാസം വിച്ഛേദിക്കാൻ ശേഷിയുളളതാണ്.
സിവിലിയൻ രക്ഷാപ്രവർത്തനത്തിനും കടൽത്തീര ഖനനത്തിനുമുള്ള ഒരു ഉപകരണമായിട്ടാണ് ഇത് സൃഷ്ടിക്കപ്പെട്ടതെങ്കിലും,ഇതിന്റെ ഉപയോഗപരിധി അതിനും വളരെ മുകളിലാണ്.
നിർണായക ആശയവിനിമയ കേന്ദ്രങ്ങൾക്കോ സൈനിക സ്ഥാപനങ്ങൾക്കോ സമീപമുള്ള കേബിളുകൾ തടസ്സപ്പെടുത്താനോ മുറിക്കാനോ ഉള്ള കഴിവ് ആഗോള ഡാറ്റാ പ്രവാഹത്തിൽ വലിയ പ്രശ്നങ്ങൾക്ക് ഭാവിയിൽ കാരണമാകും , അതിനൊപ്പം ഇത് ഭൗമരാഷ്ട്രീയ പ്രതിസന്ധികകളും സൃഷ്ടിക്കുമെന്നുറപ്പാണ്.
സൗത്ത് ചൈന മോർണിംഗ് പോസ്റ്റിലെ ഒരു സമീപകാല റിപ്പോർട്ട്, പറയുന്നത് യുഎസ് പ്രതിരോധ മേഖലകൾക്ക് സമീപമുള്ള കേബിളുകൾ മുറിക്കാൻ ഈ ഉപകരണം ഉപയോഗിക്കുന്നതിൽ ആശങ്കയുണ്ടെന്ന് തന്നെയാണ് ,ഈ ആയുധം ഉപയോഗിച്ച്, ആശയവിനിമയങ്ങൾ, ഇന്റർനെറ്റ് അടിസ്ഥാന സൗകര്യങ്ങൾ, സാമ്പത്തിക സംവിധാനങ്ങൾ എന്നിവയെ പോലും തകരാറിലാക്കാൻ കഴിയും.