Sunday, June 15, 2025
spot_imgspot_img

Top 5 This Week

spot_img

Related Posts

ഫോണിൽ കുട്ടികളെ പീ‍ഡിപ്പിക്കുന്ന ദൃശ്യങ്ങൾ; പോക്സോകേസിൽ അകത്തായ ബിനോജ് ഐസിസിഎസ്എൽ മാനേജ്മെന്റിൽ നിന്ന് പണം തട്ടാൻ ശ്രമിച്ച കേസിലെ മുഖ്യസൂത്രധാരൻ

സൗത്ത് ഇന്ത്യയിലെ നമ്പര്‍ വൺ ക്രെഡിറ്റ് സൊസൈറ്റി മാനേജ്‌മെന്റിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച റാക്കറ്റിലെ മുഖ്യസൂത്രധാരന്‍ പോക്സോ കേസില്‍ ബെംഗളുരു പൊലീസിന്റെ പിടിയിലായി. തൃശൂര്‍ സ്വദേശിയും നിലവില്‍ കൈരളി അഗ്രികള്‍ച്ചര്‍ മള്‍ട്ടി സ്റ്റേറ്റ് കോ ഓപ്പറേറ്റിവ് സൊസൈറ്റിയുടെ ജനറല്‍ മാനേജരുമായ പി ജെ ബിനോജ് ആണ് അറസ്റ്റിലായത്. ബെംഗളൂരു പൊലീസ് തൃശൂരില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയതത്.

ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ കോഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ലിമിറ്റഡിന്റെ മുന്‍ ലോണ്‍ മാനേജരായിരുന്നു പി ജെ ബിനോജ്. പിന്നീട് ബിനോജ് കൈരളി അഗ്രികള്‍ച്ചര്‍ മള്‍ട്ടി സ്റ്റേറ്റ് കോ ഓപ്പറേറ്റിവ് സൊസൈറ്റിയില്‍ ജനറല്‍ മാനേജരായി ജോലിക്ക് കയറി. ഇതിനുശേഷം ഐസിസിഎസ്എല്ലിനെതിരെ വ്യാജ വാര്‍ത്തകള്‍ പടച്ചുവിട്ട് മനേജ്മെന്റിനെ ഭീഷണിപ്പെടുത്തുന്ന റാക്കറ്റിനെ നിയന്ത്രിച്ചിരുന്ന മുഖ്യസൂത്രധാരകരില്‍ ഒരാളായിരുന്നു ഇയാള്‍.

ഇതിനെതിരെ ഇന്ത്യന്‍ കോഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി മനേജ്മെന്റ് ബെംഗളൂരു പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ കൈരളി മള്‍ട്ടി സ്റ്റേറ്റ് സൊസൈറ്റിയുടെ ചീഫ് ജനറല്‍ മാനേജര്‍ ശക്തിധരന്‍ പാനോളിയെയും പി ജെ ബിനോജിനെയും അറസ്റ്റ് ചെയ്തിരുന്നു. തെളിവുകള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായി ഇവരുടെ കൈയില്‍ നിന്നും മൊബൈല്‍ ഫോണുകളും ലാപ്ടോപ്പും പിടിച്ചെടുത്തു. തുടര്‍ന്ന് നടത്തിയ വിശദമായ പരിശോധനക്കിടയിലാണ് പിഞ്ചുകുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ ബിനോജിന്റെ മൊബൈലില്‍ നിന്നും കണ്ടെടുക്കുന്നത്. ബിനേജിനെ വിശദമായ ചോദ്യം ചെയ്യലിന് ബെംഗളൂരുവിലേക്ക് പൊലീസ് കൊണ്ടു പോയി.

കേരള പൊലീസിന്റെ സഹായത്തോടെയാണ് ഇയാളെ ബെംഗൂരു പൊലീസ് അറസ്റ്റ് ചെയതത്. ഇദേഹത്തിനെതിരെ നേരത്തെ ഇത്തരം പരാതികള്‍ ഉയര്‍ന്നിരുന്നു. ബിനോജിന്റെ പിതാവ് ജോസും മുന്‍പ് പോക്‌സോ കേസില്‍ പ്രതിയായി ജയില്‍ ശിക്ഷ അനുഭവിച്ച വ്യക്തിയാണ്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

Popular Articles

error: Content is protected !!