അഹമ്മദാബാദ് വിമാന ദുരന്തത്തിൽ നിന്ന് വളരെ അത്ഭുതകരമായി രക്ഷപ്പെട്ട രമേഷ് ബിശ്വാസിന്റെ അനുഭവം വൈറലായിരുന്നു ഇപ്പോഴിതാ ഇതേ ദുരന്തത്തിൽ നിന്ന് തലനാരിഴയ്ക്ക് മറ്റൊരാൾ കൂടി രക്ഷപ്പെട്ടിരിക്കുകയാണ് ഭൂമി ചൗഹാൻ എന്ന യുവതിയാണിത്. ഇവർ ലണ്ടനിലുള്ള തന്റെ ഭര്‍ത്താവിന് അടുത്തേക്ക് പോകാന്‍ വിമാനത്താവളത്തില്‍ എത്തിയെങ്കിലും പത്ത് മിനിറ്റ് വൈകിയിരുന്നു. ഈ പത്ത് മിനിറ്റാണ്ഇവരെ രക്ഷിച്ചത്. പത്ത് മിനിറ്റ് വൈകി എത്തിയതിനാല്‍ ചെക്ക് ഇന്‍ ചെയ്യാന്‍ ജീവനക്കാര്‍ അനുവദിച്ചില്ല.
അഹമ്മദാബാദിലെ ഗതാഗത കുരുക്കില്‍ പെട്ട് പത്ത് മിനിട്ട് വൈകിയതിനാലാണ് ഭൂമി ചൗഹാന് വിമാനം നഷ്ടപ്പെട്ടത്. അവർ തന്നെയാണ് തന്റെ അപൂർവ്വ അനുഭവം പങ്കുവെച്ചത്. വിമാന ദുരന്തം നടന്ന് മണിക്കൂറുകള്‍ പിന്നിട്ടെങ്കിലും ശരീരമാകെ ഇപ്പോഴും വിറയ്ക്കുകയാണെന്ന് ഭൂമി പറയുന്നു. സംസാരിക്കാന്‍ പോലും കഴിയാത്ത അവസ്ഥയാണ്. മനസ്സ് ശൂന്യമായത് പോലെ. ആ ട്രാഫിക് ജാമില്‍ക്കുടുങ്ങിയില്ലായിരുന്നെങ്കില്‍ താനും ജീവനോടെ ഉണ്ടാകുമായിരുന്നില്ല. ഗണപതി ബപ്പയാണ് എന്നെ രക്ഷിച്ചത്. അവർ പറയുന്നു.
ഭര്‍ത്താവിനൊപ്പം ലണ്ടനില്‍ സ്ഥിരതാമസമാക്കിയ ഭൂമി രണ്ട് വര്‍ഷത്തിന് ശേഷം അവധിആഘോഷിക്കാന്‍ ഇന്ത്യയില്‍ എത്തിയതായിരുന്നു.