ഇറാന്‍ ആണവ കേന്ദ്രങ്ങളില്‍ യുഎസ് ആക്രമണം നടത്തിയതിന് പിന്നാലെ പ്രത്യാക്രമണത്തിനുള്ള ഒരുക്കവുമായി ഇറാൻ. . യുഎസിന്റെ നാവികസേനാ കപ്പലുകള്‍ക്ക് നേരെ ആക്രമണം നടത്താനും ഹോര്‍മുസ് കടലിടുക്ക് അടയ്ക്കാനും ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമീനിയുടെ ഒരു പ്രധാന ഉപദേഷ്ടവ് ആഹ്വാനം ചെയ്തതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. ഹോര്‍മുസ് കടലിടക്ക് അടച്ചാല്‍ ഖമേനിയെ വധിക്കുന്നത് അടക്കമുള്ള കടുത്ത നടപടികളിലേക്ക് അമേരിക്ക കടക്കുമെന്നാണ് റിപ്പോർട്ട്.
ആദ്യപടിയായി ബഹ്‌റൈനില്‍ നിലയുറപ്പിച്ച അമേരിക്കന്‍ നാവികപ്പടയ്ക്ക് നേ മിസൈല്‍ ആക്രമണം ആരംഭിക്കണമെന്ന് ഖമേനി നിര്‍ദ്ദേശം കൊടുത്തതായാണ് സൂചന. . അമേരിക്കന്‍ ആക്രമണത്തില്‍ ഇറാന്റെ ആണവോര്‍ജ ഏജന്‍സി പ്രതികരണം നടത്തിയിട്ടുണ്ട്. സൈനിക നടപടി അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് വിരുദ്ധവും പ്രത്യേകിച്ച് ആണവ നിര്‍വ്യാപന കരാറിന് (എന്‍.പി.ടി.) വിരുദ്ധമായ ഒരു ക്രൂരമായ പ്രവൃത്തിയാണെന്ന് അവരുടെപ്രസ്താവനയില്‍ പറയുന്നു.
. ബി-2 ബോംബറുകള്‍ അടക്കം ഉപയോഗിച്ചാണ് ഇറാന്‍ ആണവ കേന്ദ്രങ്ങള്‍ക്ക് നേരെ യുഎസ് ആക്രമണം നടത്തിയത്. അപ്രതീക്ഷിത ആക്രമണമാണ് യുഎസ് നടത്തിയത്. ആക്രമണത്തില്‍ ഫോര്‍ഡോ ആണവ കേന്ദ്രത്തിന് കാര്യമായ നാശനഷ്ടം സംഭവിച്ചിട്ടില്ലെന്ന് ഇറാന്‍ പാര്‍ലമെന്റ് അംഗം മുഹമ്മദ് മനാന്‍ റഈസി പറഞ്ഞു.
അതേസമയം, ഇറാനിലെ അമേരിക്കയുടെ ആക്രമണത്തില്‍ പ്രതികരിച്ച്ഇ സ്രായേലിന്റെ മുന്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് രംഹത്തുവന്നു പ്രസിഡന്റ് ട്രംപ് അമേരിക്കയ്ക്ക് വേണ്ടി, ഇസ്രയേലിന് വേണ്ടി, മുഴുവന്‍ മനുഷ്യരാശിക്കും വേണ്ടി ധീരമായ തീരുമാനമെടുത്തുവെന്നും അദ്ദേഹം വ്യക്തമാക്കി.