മോഹൻലാൽ അമ്മയുടെ സ്ഥാനം ഏറ്റെടുക്കാൻ തയ്യാറാകാത്തതിനെക്കുറിച്ച് ആലപ്പി അഷ്റഫ്. യൂട്യൂബിൽ പങ്കുവെച്ച വീഡിയോയിലാണ് അദ്ദേഹം തന്റെ മനസ്സുതുറന്നത്. മോഹന്‍ലാല്‍ തന്നെ പ്രസിഡണ്ട് സ്ഥാനത്ത് തുടരണമെന്നും കൊടിയ പീഡകരെ മാറ്റി നിര്‍ത്തി പുതിയ ആളുകളെ വെച്ച് സംഘടന തുടരും എന്നായിരുന്നു പുറത്ത് വന്ന വാര്‍ത്തകളെന്ന് അദ്ദേഹം പറയുന്നു.
അഷ്റഫിന്റെ വാക്കുകൾ ഇങ്ങനെ
ഛര്‍ദ്ദിച്ചത് ഭക്ഷിക്കാന്‍ താന്‍ തയ്യാറല്ല. ജനാധിപത്യമാര്‍ഗത്തിലൂടെ തിരഞ്ഞെടുപ്പ് നടക്കട്ടെ. അത് വരെ അഡ്‌ഹോക്ക് കമ്മിറ്റി ഭരിക്കട്ടെ എന്നതായിരുന്നു ലാലിന്റെ നിലപാട്. ഈ ഉറച്ച തീരുമാനം അഭിനന്ദനാര്‍ഹമാണ്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വന്ന് പലരുടേയും മുഖംമൂടി അഴിഞ്ഞ് വീണപ്പോഴാണ് പലരും മാറിച്ചിന്തിക്കാന്‍ തുടങ്ങിയത്. മോഹന്‍ലാലിനെ മുന്നില്‍ നിര്‍ത്തിക്കൊണ്ടുളള മൂന്നാംകിട വൃത്തികെട്ട കളികളൊന്നും ഇനി നടക്കുമെന്ന് തോന്നുന്നില്ല. .
ജയന്‍ ചേര്‍ത്തലയും ബാബുരാജുമൊക്കെ സംഘടനയില്‍ പുതിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്നവരാണ്. 600ലധികം അംഗങ്ങളുളള അമ്മയുടെ ജനറല്‍ ബോഡിയില്‍ ഇക്കുറി പങ്കെടുത്തത് വെറും 300ല്‍പ്പരം ആളുകള്‍ മാത്രമായിരുന്നു.
പുതിയ തലമുറയിലെ നടീനടന്മാര്‍ക്ക് ഈ സംഘടന ആവശ്യമില്ലേ എന്നാണ് ലാല്‍ ചോദിക്കുന്നത്. ഈ സംഘടനയ്ക്ക് സമൂഹത്തില്‍ ചീത്തപ്പേര് ഉണ്ടാക്കി വെച്ചത് വളരെ ചുരുക്കം ചില പുഴുക്കുത്തുകളുടെ അധികാര മോഹവും ധാര്‍ഷ്ട്യവും ഒക്കെയാണ്. അതിന് മറയാക്കിയത് മോഹന്‍ലാലിനേയും മമ്മൂട്ടിയേയും. അഷ്റഫ് വ്യക്തമാക്കി.