ബോയിങ് 787-8 ഡ്രീംലൈനർ വിമാന ദുരന്തത്തിന് പിന്നാലെ എയർ ഇന്ത്യ വിമാനങ്ങളുടെ ടിക്കറ്റ് ബുക്കിങ്ങുകളുടെ നിരക്ക് കുത്തനെ ഇടിയുന്നു അന്താരാഷ്ട്ര ബുക്കിങ്ങുകളില്‍ ഏകദേശം 18–22 ശതമാനത്തിൻ്റെയും ആഭ്യന്തര ബുക്കിങ്ങുകളിൽ 10–12 ശതമാനത്തിൻ്റെയും കുറവുണ്ടായതായാണ് റിപ്പോർട്ട്. ഇത് പരിഹരിക്കുന്നതിനായി ടിക്കറ്റ് നിരക്കുകളിൽ കുറവ് അധികൃതർ പ്രഖ്യാപിച്ചിട്ടുണ്ട്.
“അഹമ്മദാബാദ് വിമാനാപകടത്തെ തുടര്‍ന്ന് അന്താരാഷ്ട്ര മേഖലകളിലെ ബുക്കിങ്ങുകളില്‍ കുറവുണ്ടായി. അന്താരാഷ്ട്ര ബുക്കിങ്ങുകളിൽ ഏകദേശം 18–22 ശതമാനത്തിന്‍റെയും ആഭ്യന്തര ബുക്കിങ്ങുകളിൽ 10–12 ശതമാനത്തിന്‍റെയും കുറവുണ്ടായതായി ഞങ്ങളുടെ കണക്കുകൾ സൂചിപ്പിക്കുന്നു. ഇത് താത്‌ക്കാലികം മാത്രമാണ്. വരും ദിവസങ്ങളില്‍ കൂടുതല്‍ യാത്രക്കാര്‍ എയര്‍ ഇന്ത്യയ്‌ക്ക് ഒപ്പമുണ്ടാകുമെന്ന് ഞങ്ങള്‍ക്ക് പ്രതീക്ഷയുണ്ട്” കമ്പനി അധികൃതര്‍ പറഞ്ഞു.
ഇൻഡിഗോ, അകാസ പോലുള്ള വിമാന കമ്പനികള്‍ എയര്‍ ഇന്ത്യയേക്കാള്‍ കുറഞ്ഞ ടിക്കറ്റ് നിരക്കാണ് ഈടാക്കുന്നത്. അതുകൊണ്ട് തന്നെ തങ്ങളുടെ ടിക്കറ്റ് നിരക്ക് കുറയ്‌ക്കാൻ എയര്‍ ഇന്ത്യ നിര്‍ബന്ധിതരാകുകയായിരുന്നുവെന്നാണ് അധികൃതർ പറയുന്നത്. അന്താരാഷ്‌ട്ര യാത്രകളുടെ ടിക്കറ്റ് നിരക്ക് റദ്ദാക്കുന്നതില്‍ 15–18 ശതമാനവും ആഭ്യന്തരമായി 8–10 ശതമാനവും വർധനവുണ്ടായതായതായും എയര്‍ ഇന്ത്യ വ്യക്തമാക്കുന്നു.
നിലവില്‍, എയര്‍ ഇന്ത്യയ്ക്ക് സുരക്ഷാ പ്രശ്‌നങ്ങളൊന്നും റിപ്പോർട്ട് ചെയ്‌തിട്ടില്ല. ഡിജിസിഎയുടെ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് സര്‍വീസ് നടത്തുന്നത്.