കടലും അതിലെ ജീവജാലങ്ങളും ശാസ്ത്രത്തിന് മുന്നിൽ എന്നും കൗതുകമാണ്. ഇനിയും ധാരാളം ജീവജാലങ്ങളെ ഇവിടെ നിന്ന് കണ്ടെത്താനുമുണ്ട്. കണ്ടെത്തലുകളിൽ ഗവേഷകരെ വിസ്മയിപ്പിച്ച ഒരു കടൽ ജീവിയാണ് ലയൺസ് മേൻ ജെല്ലിഫിഷ് (സയനിയ കാപ്പിലാറ്റ), അതിശയിപ്പിക്കുന്ന വലുപ്പത്തിലേക്ക് വളരുകയും 8 അടി (2 മീറ്റർ) വ്യാസത്തിൽ എത്തുകയും 60 അടി (18 മീറ്റർ) വരെ നീളത്തിൽ അതിന്റെ ടെന്റക്കിളുകൾ വലിപ്പം വെക്കുകയും ചെയ്യുന്നു
മറ്റൊരുതരത്തിൽ നോക്കിയാൽ ലയൺസ് മേൻ ജെല്ലിഫിഷിന്റെ ടെന്റക്കിളുകൾ ഒരു 10 നില കെട്ടിടത്തിന്റെ നീളമുള്ളതാണ്, ഇത് അതിനെ സമുദ്രലോകത്തിലെ ഒരു അത്ഭുതകരമായ ജീവിയാക്കി മാറ്റുന്നു. വലിപ്പം മാത്രമല്ല ഈ ജെല്ലിഫിഷിനെ വ്യത്യസ്തമാക്കുന്നത്. അതിന് തലച്ചോറും ഹൃദയവും ഇല്ലെങ്കിലും ഈ അവയവങ്ങൾ ഇല്ലാതെ അത് വളരുന്നു എന്നതാണ്. തലച്ചോറിനുപകരം, ശരീരത്തിലുടനീളം പ്രവർത്തിക്കുന്ന സങ്കീർണ്ണമായ നാഡി ശൃംഖലയെയാണ് ഇത് ആശ്രയിക്കുന്നത്, ഇത് പരിസ്ഥിതിയെ തിരിച്ചറിയാനും ഇരയെ കണ്ടെത്താനും ചലിക്കാനും അനുവദിക്കുന്നു.
അതുപോലെ, ജെല്ലിഫിഷിന് രക്തമില്ല, അതിന്റെ ശരീരം 95% വെള്ളത്താൽ നിർമ്മിതമാണ്. മിക്ക ജീവികളും അതിജീവനത്തിനായി ആശ്രയിക്കുന്ന നിരവധി അവയവങ്ങൾ ഇല്ലെങ്കിലും, ലയൺസ് മേൻ ജെല്ലിഫിഷ് ജീവിക്കുന്നു.
ചെറിയ മത്സ്യങ്ങൾ, തുടങ്ങി മൂൺ ജെല്ലികൾ പോലുള്ള മറ്റ് ജെല്ലിഫിഷ് ഇനങ്ങൾ പോലും ഇവയുടെ ഭക്ഷണത്തിൽ ഉൾപ്പെടുന്നു. ജെല്ലിഫിഷിന്റെ ടെന്റക്കിളുകൾ നെമറ്റോസിസ്റ്റുകൾ എന്നറിയപ്പെടുന്ന കുത്തുന്ന കോശങ്ങളാൽ മൂടപ്പെട്ടിരിക്കുന്നു, ഇവ ഇരയെ നിശ്ചലമാക്കാൻ ന്യൂറോടോക്സിനുകൾ പുറത്തുവിടുന്നു. ഇരയെ ഈ വിഷം കുത്തിവെച്ച് കൊന്നാണ് ഇവ ഭക്ഷിക്കുന്നത്.