കഴിഞ്ഞയാഴ്ച ജപ്പാനിലെ മൗണ്ട് ഫുജിയില്‍ നിന്ന് എയര്‍ലിഫ്റ്റ് ചെയ്ത ഒരു ചൈനീസ് വിദ്യാര്‍ത്ഥിയെ നാല് ദിവസത്തിന് ശേഷം രണ്ടാമതും അവിടെ നിന്ന് തന്നെ രക്ഷിക്കേണ്ടിവന്നതായി റിപ്പോര്‍ട്ട്.
സമുദ്രനിരപ്പില്‍ നിന്ന് ഏകദേശം 3,000 മീറ്റര്‍ (ഏകദേശം 10,000 അടി) ഉയരത്തിലുള്ള ഫുജിനോമിയ പര്‍വതാരോഹണ പാതയില്‍ നിന്നാണ് ഇയാളെ കണ്ടെത്തിയത്. ആള്‍ട്ടിറ്റിയൂഡ് സിക്ക്നെസ് ബാധിച്ചതിനെ തുടര്‍ന്ന് ഏപ്രില്‍ 22 ന് 27 കാരനായ ഈ പര്‍വ്വതാരോഹകനെ അധികൃതര്‍ രക്ഷിച്ചിരുന്നു.
എന്നാല്‍ നാല് ദിവസത്തിന് ശേഷം, പേര് വെളിപ്പെടുത്താത്ത ഈ വിദ്യാര്‍ത്ഥി തന്റെ മറന്നുവെച്ച ഫോണും മറ്റ് വസ്തുക്കളും എടുക്കുന്നതിനായി പര്‍വ്വതത്തിലേക്ക് പോവുകയായിരുന്നു.
രണ്ടാമതും ആള്‍ട്ടിറ്റിയൂഡ് സിക്ക്നെസ് ബാധിച്ചു അവശനിലയില്‍ കിടന്ന ഇയാളെ മറ്റൊരു പര്വതാരോഹകനാണ് കണ്ടെത്തിയത്. സംഭവം സോഷ്യല്‍മീഡിയയില്‍ വളരെപ്പെട്ടെന്നാണ് വൈറലായത്. രണ്ടാമതും രക്ഷിച്ചതിന് ഇയാളില്‍ നിന്നും അതിന് ചിലവായ പണം ഈടാക്കണമെന്നാണ് നെറ്റിസണ്‍സ് പറയുന്നത്.
പര്‍വ്വതാരോഹണത്തിന്റെ ഓഫ് സീസണാണിത്, മാത്രമല്ല വഴിയിലുടനീളം നിറയെ അപകടങ്ങളാണ് ഉള്ളത്. ഇതേക്കുറിച്ച് അധികൃതര്‍ മുന്നറിയിപ്പ് പുറത്തിറക്കിയിരുന്നു.