വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി കാരലിന് ലീവിറ്റിനെയും അവരുടെ സൗന്ദര്യത്തെയും വാനോളം പുകഴ്ത്തി നാണം കെട്ടിരിക്കുകയാണ് യുഎസ് പ്രസിഡന്റ് . ഇതുവരെയുള്ളവരില്‍ ഏറ്റവും മികച്ച സെക്രട്ടറിയാണ് കാരലിനെന്നായിരുന്നു ട്രംപിന്റെ വിശേഷണം. ന്യൂസ്മാക്സ് ചാനലിനു നല്കിയ അഭിമുഖത്തിലാണ് ട്രംപ്, പ്രസ് സെക്രട്ടറിയെ വാനോളം പുകഴ്ത്തി രംഗത്തുവന്നത്.
ഡോണാള്‍ഡ് ട്രംപിന്റെ പ്രവർത്തനങ്ങൾ സമാധാനത്തിനുള്ള നൊബേല്‍സമ്മാനം അര്‍ഹിക്കുന്നുണ്ടെന്ന് കാരലിന് ലീവിറ്റ് അവകാശപ്പെട്ടിരുന്നു. ഇതുസംബന്ധിച്ച് അഭിമുഖത്തില്‍ പ്രതികരിക്കവെയാണ് ട്രംപ് കാരലിനെക്കുറിച്ച് വാചാലനായത്.
‘‘അവള് ഒരു താരമായി മാറിയിരിക്കുകയാണ്. ആ മുഖം, ആ ബുദ്ധി, ആ ചുണ്ടുകള്‍, അത് അനങ്ങുന്നരീതി. അതിന്റെ അനക്കം കാണുമ്പോള്‍ അവള് ഒരു മെഷീന്‍ഗണ്‍ പോലെയാണ്. അവള് ഒരു മികച്ച വ്യക്തിയാണ്. കരോലിനെക്കാള്‍ മികച്ച ഒരു പ്രസ് സെക്രട്ടറിയെ ഇതുവരെ ആര്‍ക്കും ലഭിച്ചിട്ടില്ലെന്നാണു ഞാന്‍ കരുതുന്നത്. അതിശയിപ്പിക്കുന്ന വ്യക്തിത്വമാണ്’’– ട്രംപ് പറഞ്ഞു. എന്നാൽ
കാരലിനെക്കുറിച്ച് ട്രംപ് നടത്തിയ പരാമർശങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചകൾക്കാണ് തുടക്കമിട്ടിരിക്കുന്നത്. ട്രംപിന്റെ ഭാഷാ പ്രയോഗങ്ങൾ തികച്ചും അനുചിതമാണെന്നും നാണം കെടുത്തുന്നതുമാണെന്ന് വിമർശനവുമുയർന്നു. ഇത് സംബന്ധിച്ച് ട്രോൾ പൂരമാണ് സോഷ്യൽമീഡിയയിൽ നിറഞ്ഞിരിക്കുന്നത്. ട്രംപിന് സ്വയം കുഴിതോണ്ടാനും നാണംകെടാനും എങ്ങനെ തോന്നുന്നുവെന്നാണ് അനുകൂലികൾ അമ്പരക്കുന്നത്.